മനസ്സറിവുകളുടെ സാമാന്യനിയമങ്ങള്‍

ഒന്പങതാം വാര്ഡ്ങ പിറ്റെ മാസം ലോകമറിയുകയും മാധ്യമങ്ങള്‍ കൊണ്ടാടുകയും ആരോഗ്യമന്ത്രി വരികയും കൊലാഹലമാകുകയും പിന്നീട് പുതുക്കിപ്പണിയുകയും ചെയ്‌തെന്നു കേട്ടു. എന്റെ കൂടെ അന്നുണ്ടായിരുന്നവര്ക്കംറിയാം ഞാന്‍ എഴുതിയതിലും എത്രയോ ഭീകരമായിരുന്നു ആ അവസ്ഥ എന്ന്. സഹജീവികള്‍ കരുണ ഉള്ളവരല്ലെങ്കില്‍ മരണസുന്ദരി നമ്മുടെ കൈപിടിച്ച് നൃത്തം വച്ചോമനിച്ചു നമ്മെ കൊണ്ടുപോകുന്ന അവസ്ഥകള്‍ ധാരാളമാണ്. അപ്പോള്‍ അവളെ തിരികെ വിടുക. പോകേണ്ടുന്ന സമയം മാത്രം ഒരു ഗാഡാലിംഗനത്തോടെ അവളെ അറിയുക. ജീവിതം പൂക്കളും നിറങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളും നിറഞ്ഞതാക്കുന്നത് നാം തന്നെയാണ്. വേറെയാരുമല്ലതന്നെ.

ഒരിക്കലും ഞാന്‍ എഴുതുകയില്ല എന്ന് നിനച്ചിരുന്ന അനുഭവമാണെനിക്കിത്. പക്ഷെ, എഴുതുക എന്നതുകൊണ്ട് ഒരു മനസ്സിനെയെങ്കിലും തിരുത്തുവാനായാല്‍ അത് നല്ലതെന്ന് തോന്നി കുറിക്കുകയാണ്.

 

എന്റെ ബിരുദ പഠന കാലം, തിരുവനന്തപുരം. ലോകത്തില്‍ വച്ച് ഏറ്റവും വൃത്തിഹീനമെന്ന് എനിക്കന്നു തോന്നിയ ഒരു സ്ഥലം എന്റെ ഹോസ്റ്റല്‍ ആയിരുന്നു. കാരണം ഞാന്‍ ജീവിതത്തിന്റെ പച്ചയില്‍ നിന്നും അതായത് അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും അകന്നു കഴിയുന്ന ആദ്യ സമയം! ചെന്നുചേര്ന്നി ഹോസ്റ്റല്‍, കോളേജില്‍ നിന്നും തൊട്ടടുത്തെങ്കിലും തികഞ്ഞ തന്തോന്നികളുടെ വിളഭൂമിയായ ഒന്നായിരുന്നു. അത് മനസ്സിലാക്കി ആറു മാസങ്ങള്ക്കു ള്ളില്‍ ഞാന്‍ അവിടെ നിന്നും കേരള വര്ക്കിംളഗ് വിമന്സ്ന അസ്സോസിയേഷന്‍ ഹോസ്റ്റലിലേക്ക് മാറി. പക്ഷെ, ഇത് സംഭവിക്കുന്നത് ആ മാറ്റത്തിന് തൊട്ടുമുന്പാിണ്. നീണ്ട നാല് വര്ഷേങ്ങള്‍ മുമ്പിലുള്ളതുകൊണ്ട് താമസ സ്ഥലം വീടുപോലെ തന്നെ ആകുമെന്നറിയാമായിരുന്നു. പഠിക്കുന്നത് ഫൈന്ആമര്‌് നസിലായതിനാല്‍ കലാകാരന്മാര്‍ മുഴുവന്‍ കഞ്ചാവും കള്ളുമടിക്കുന്നവരാണെന്ന വികലമായ ചിന്താധാരകളെ തൃപ്തിപ്പെടുത്താനാകാതെ ഏറെ ബുദ്ധിമുട്ടിയ ഒരു സമയം കൂടിയായിരുന്നു അത്. പക്ഷെ, ജീവിതത്തിന്റെ മൊത്തം അടിത്തറ കെട്ടിയത് ആ കോവിലില്‍ നിന്നും തന്നെയാണ്, പൊട്ടിച്ചിരിയും, നിറങ്ങളും, സംഗീതവും, പ്രണയവും, വിരഹവും എല്ലാം കൂടിക്കലര്ന്ന് എന്നെ ഞാനാക്കിയതും ആ പച്ചിലകള്‍ മൂടിയ രാജകൊട്ടാരത്തിനുള്ളിലെ നനുത്ത, തണുത്ത ക്ലാസ്സ് മുറികള്‍ തന്നെയാണ്. അവിടെ നിന്നും ഒന്നും പഠിക്കാതെ ഞാന്‍ പഠിച്ചതും ഇതെല്ലാം മാത്രമായിരുന്നു!

കൂട്ടുകാര്‍ എന്നത് വെറും ആകസ്മികങ്ങളായ കണ്ടുമുട്ടലുകള്‍ അല്ല എന്നെനിക്കു ഉറപ്പിച്ചു പറയാന്‍ കഴിയുന്നതും വേറൊന്നുകൊണ്ടുമല്ല, അത്തരമൊരു ആകസ്മിക സൗഹൃദം എന്റെ ജീവിതത്തിന്റെ ഗതിയെ മാറ്റിമറിച്ചൊരു സമയമുണ്ടായിരുന്നു. ഹോസ്റ്റല്‍ നന്നല്ലെങ്കിലും അതിലെ ഒരുപാട് നന്മകളെ ഞാനിന്നുമോര്ക്കുമന്നു! അവരുടെയൊക്കെ പേരുകള്‍ കല, സിന്ധു, ഷീബ തുടങ്ങി അങ്ങനെ പോകുന്നു. ബി എഡ് പഠിക്കാനെത്തിയ പാവം ചേച്ചിമാര്‍. അവിടെ ഒരു മുറിയില്‍ മിണ്ടാത്ത, കണ്ടാല്‍ കൊല്ലാന്‍ വരുന്ന പോലുള്ള ഒരുത്തിയുടെ കൂടെ ഞാന്‍ എന്റെ വാസം തുടങ്ങി. എന്റെ തൊട്ടുസീനിയര്‍ എങ്കിലും എന്നേക്കാള്‍ 8 വയസ്സിന് മൂപ്പുണ്ടായിരുന്നു അവള്ക്ക് . തലമുടിയൊക്കെ പറ്റെ മുറിച്ച് ആണ്കുുട്ടികളെ പോലെ ജീന്സുംന ഷര്ട്ടും അതിനു മുകളില്‍ ഓവര്ക്കൊ ട്ടുമിട്ടു തലയിലൊരു തൊപ്പിയും വച്ച് അവള്‍ രാവിലെ കോളേജിലെയ്ക്ക് എനിക്ക് മുന്പേന പോകും. ഒരക്ഷരം മിണ്ടില്ല. വരുമ്പോഴും അവള്‍ എന്നെ ശത്രുതയോടെ നോക്കി. അവളുടെ ബക്കറ്റുകളില്‍ നെയില്‍ കളറുകള്‍ കൊണ്ട് പേരെഴുതി വച്ചു, ചിരിക്കാന്‍ ശ്രമിക്കുന്ന എന്നെ അവള്‍ അറപ്പോടെ നോക്കി. എനിക്ക് അവിടുള്ള വൃത്തിഹീനമായ കക്കൂസുകള്‍ കണ്ടു ഛര്ധി യായിരുന്നു പണി. വൃത്തിയുടെ തത്സ്വരൂപമായിരുന്ന വീട്ടില്‍ നിന്നും വന്ന എന്നോടവള്ക്ക്മ പുച്ഛം. പീറപ്പെണ്ണ്... ഞാനും അവളെ വെറുപ്പുകൊണ്ട് മൂടി വച്ചു.

ഞാനവളെ തീരെ ശ്രദ്ധിക്കാതെയായി. എനിക്ക് എന്റേതായ നിലപാടുകള്‍ അന്നും എന്നും ഉണ്ടായിരുന്നു. അതില്‍ കൈകടത്തുവാന്‍ ഞാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. പക്ഷെ, ആകസ്മികമായി പനിപിടിച്ചു തളര്ന്നു പോയ അവളെ അനുകമ്പയോടെ പരിരക്ഷിച്ചത് ഞാന്‍ തന്നെയായിരുന്നു. വളരെ ശ്രദ്ധയോടെ എന്നാല്‍ സ്‌നേഹം തെല്ലും അമിതമായി വാരിക്കൊരിയൊഴുക്കാതെ ഞാന്‍ അവള്ക്കു ള്ള മരുന്നുകളും ഭക്ഷണവും കൃത്യത്തില്‍ എത്തിച്ചു. അവള്‍ എന്റെ കൈയില്‍ പിടിച്ചു പൊട്ടിക്കരഞ്ഞു, നീ ആരാണ്, ഇത്ര ഭംഗിയായി ഒരാളെ അതും വൃത്തികെട്ട ഒരുത്തിയെ നിനക്കെങ്ങനെ സ്‌നേഹിക്കാന്‍ കഴിഞ്ഞു? അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് ഒന്നിച്ചുള്ള ഒരു ചിരിയില്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. അവള്‍ എന്റെ പെട്ടികള്‍ അവള്‍ അടക്കിവച്ചിരുന്ന അധിക സ്ഥലത്തേയ്ക്ക് നീക്കിയിട്ടു. മേശകള്‍ ഒന്നിച്ചിട്ട് രണ്ടുപേര്ക്കും assignmentകള്‍ ഒന്നിച്ചു ചെയ്തു തീര്ക്കാ ന്‍ പറ്റും വിധമാക്കി, അസാമാന്യ കലാകാരിയായിരുന്ന അവള്‍ കൊത്തിയുണ്ടാക്കിയ ശില്പ്പ ങ്ങള്‍ സ്‌നേഹത്തോടെ എനിക്ക് മുന്പി‍ല്‍ തുറന്നു വച്ചു. അവള്‍ ജീവിതത്തില്‍ ഏറ്റം വെറുത്ത ആള്‍, അവളുടെ അച്ഛന്‍ കൊടുത്ത ആ വലിയ വിദേശനിര്മ്മി ത ക്യാമറ അവള്‍ പേടികൂടാതെ എന്റെ റാക്കില്‍ തൂക്കിയിട്ടു. എന്റെ വൃത്തിയ്ക്കടുക്കിയ വസ്ത്രങ്ങള്ക്ക്ടുത്ത് അവള്‍ ആദ്യമായി ഒരു സല്വാകര്‍ എടുത്തുവച്ചു. പിന്നെ നീളത്തില്‍ വെട്ടിയ കുറെ തുണികള്‍ പെട്ടിയില്‍ നിന്നും കിടക്കയിലേയ്ക്ക് വാരിയിട്ടു, കൂടാതെ ഒരുപാട് നൂലുകള്‍ സൂചികള്‍ എല്ലാം എനിക്കൊന്നും മനസ്സിലായില്ല.

തന്റെ വശ്യമായ വലിയ നീണ്ട മിഴികളില്‍ വശ്യത മാത്രമെന്ന് ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവള്‍ എന്നെ കൌതുകത്തോടെ നോക്കി, പിന്നെയെന്തിനൊ പൊട്ടിക്കരഞ്ഞു.. തന്റെ ചീത്തകളെ അവള്‍ എന്റെ മുന്പിഅല്‍ കുമ്പസാരിച്ചിറക്കി. നിശബ്ദതയ്ക്ക് എന്ത് സൗന്ദര്യമാണെന്നവള്‍ എന്റെ മുഖം പിടിച്ച് സൂക്ഷിച്ചു നോക്കി പറഞ്ഞു. നിനക്കെങ്ങനെ ഇങ്ങനെ ആഡ്യത്വത്തോടെ പെരുമാറാന്‍ കഴിയുന്നു എന്ന് പരിതപിച്ചു. പിന്നെ ആ തുണികളെടുത്തു ഒന്നും മിണ്ടാതെ തുന്നുവാന്‍ തുടങ്ങി. നീണ്ട രണ്ടു ദിവസങ്ങള്‍ അവള്‍ തുന്നുന്നത് ഞാന്‍ കണ്ടു. മൂന്നാം ദിവസം രാവിലെ ഞാനുണര്ന്നുപ്പോള്‍ അവളില്ല, അല്പ്പം കഴിഞ്ഞവള്‍ നീണ്ട പറന്നു നില്ക്കു ന്ന പാവാടയും അതിനു മുകളില്‍ ഏതൊരു ഡിസൈനറെയും വെല്ലുന്ന ഒന്നാംതരമൊരു ജാക്കറ്റുമിട്ട് എന്റെ മുന്പിംല്‍ വന്നു. കൈകൊണ്ടു തുന്നിയതാണ്. എന്റെ അന്തംവിടലില്‍ അവളിലെ കലാകാരി പൊട്ടിച്ചിരിച്ചു. അതിശയകരമാം വിധം ദൈവം തൊട്ട കൈകള്‍ അവള്ക്കു ണ്ടായിരുന്നു.

അവളിലെ സ്ത്രീയെ ഞാന്‍ ഉണര്ത്തി എന്നവള്‍ ആവര്ത്തി ച്ചുകൊണ്ടെയിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ എന്നപോലെ അവള്‍ എന്റെ ഇടതുകൈയ്യില്‍ എപ്പോഴും മുറുക്കിപ്പിടിച്ചു. കോളേജിലെത്തി ഞങ്ങള്‍ രണ്ടുവഴിക്കാവും വരെ അവള്‍ അത് തുടര്ന്നു പോന്നു. ഒരുദിനം അര്ദ്ധ്രാത്രിയില്‍ ചെറിയ എന്തോ ഒരൊച്ച എന്നെ ഉണര്ത്തി . ഞാന്‍ കണ്ണുകള്‍ തുറക്കുന്നത് തീരെ അവ്യക്തമായ വെളിച്ചത്തിലെയ്ക്കാണ്. ആ വെളിച്ചമാകട്ടെ എന്നെ കാണിച്ചു തന്നത് കഴുത്തിന് തൊട്ടു മുകളില്‍ എത്തി നില്ക്കുന്ന മരണത്തെയും. അവള്‍ എന്റെ കഴുത്തിന് മുകളില്‍ ഒരു ഉളിയുമായി നില്ക്കുകന്നു. കൂമ്പിയ കണ്ണുകള്‍. ശരീരത്തിന് അസാധാരണമായൊരു ബാലന്സ്.. ഭയം എന്റെ തൊണ്ടയെ ഞെക്കിക്കൊന്നു. ഞാന്‍ ഒച്ചയിട്ടാല്‍ ഉളി എന്റെ കഴുത്തില്‍ കയറും. ചിന്തിക്കാന്‍ പോലും സമയമില്ല. അവള്‍ നേരിയ ശബ്ദത്തില്‍ പറയുന്നുണ്ടായിരുന്നു. “കൊല്ലും, നിന്നെ ഞാന്‍ കുത്തിക്കൊല്ലും” എന്തോ ഒരുള്‍ പ്രേരണയാല്‍ ഞാനവളെ പേര് ചൊല്ലി വിളിച്ചു. ഉളിയിരുന്ന കൈത്തണ്ടയില്‍ ഞാന്‍ മുറുകെപ്പിടിച്ചു അവളെ തള്ളിമാറ്റി. അവള്‍ ശക്തിയായി നടുങ്ങുന്നത് ഞാന്‍ കൈകളില്‍ക്കൂടി അനുഭവിച്ചറിഞ്ഞു. വലിയൊരു നിലവിളിയോടെ അവള്‍ കിടക്കയിലേയ്ക്ക് മറിഞ്ഞു വീണു. പിന്നെ ഭ്രാന്തിയെപ്പോലെ ഉച്ചത്തില്‍ അലറാന്‍ തുടങ്ങി. ആരെയൊക്കെയോ പേര് ചൊല്ലി വിളിച്ച് അലറിക്കൊണ്ടിരുന്നു. ഞെട്ടിത്തരിച്ചു ശ്വാസം നിലച്ച ഞാന്‍ പേടിയോടെ വാതില്‍ തുറന്ന് അടുത്തുള്ള ഡോര്മെവട്രിയുടെ വാതിലില്‍ ശക്തിയില്‍ അടിച്ചു നിലവിളിച്ചു. എല്ലാവരുമെത്തി. അവളെ അടക്കി നിര്ത്താ നാകാത്തവിധം അക്രമാസക്തമാകുന്നത് ഞാന്‍ കരച്ചിലോടെ കണ്ടു നിന്നു.

അന്നൊരു മഴ രാത്രിയായിരുന്നു, കൂറ്റാക്കൂറ്റിരുട്ട്. അലറുന്ന, തുള്ളിക്കൊരു കുടം പെയ്യുന്ന മഴ. ആ ഹോസ്റ്റലിന്റെ വാര്ഡാന്‍ ഒരു റിട്ടയേഡ് പോലീസുകാരി ആയിരുന്നു. എന്നിട്ടും അവര്ക്ക്യ സാമാന്യ നിയമങ്ങളുടെ ബാലപാഠം പോലുമറിയാത്ത, കരുണ തൊട്ടു തീണ്ടാത്ത മനസ്സായിരുന്നു. അവര്‍ ആ രാത്രിയില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ സാദ്ധ്യമല്ല എന്ന് തീര്ത്ത് പറഞ്ഞു. എന്റെ കൂട്ടുകാരിയെ തുണിയാല്‍ ബന്ധിച്ചു കിടത്തിയിരിക്കയാണ്. അവളുടെ കണ്ണുകള്‍ മുകളിലോട്ടു മറിഞ്ഞു പോകുന്നത് ഇടയ്ക്കിടെ എന്നെ ഞെട്ടിപ്പിച്ചു. ഒടുവില്‍ എന്റെ ബന്ധുവായ സഹോദരന്റെ നിര്ദ്ദേ ശത്തെ തുടര്ന്ന്റ (അദ്ദേഹം ഈ വാര്ഡടന്റെ മേലുദ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ മാത്രം) ഞങ്ങളെ, പിറ്റേന്ന് പരീക്ഷ എഴുതേണ്ട പാവം സിന്ധു, കല ചേച്ചിമാരുടെ അകമ്പടിയോടെ എന്റെ സഹോദരന്റെ ഔദ്യോഗിക വാഹനത്തില്‍ തന്നെ ഹോസ്പിറ്റലിലേയ്ക്ക് വിട്ടു. അകമ്പടിക്ക് അവരും വന്നു ഒക്കാനത്തോടെ. മൂന്നു സ്വകാര്യ ആശുപത്രികള്‍ ഞങ്ങളെ നിഷ്‌കരുണം തള്ളിക്കളഞ്ഞു. നാലാമത് അര്‍ദ്ധരാത്രി പന്ത്രണ്ടരയോടടുത്തു തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അവളെ അഡ്മിറ്റാക്കി. ആ രാത്രിയില്‍ ഒരു മുറിയും കിട്ടാതെ അവള്‍ പരിശോധനാ വാര്ഡിസന്റെ തിണ്ണയില്‍ കിടന്നു. വന്ന വാര്ഡരന്‍ ഒരു ദയയുമേശാതെ വന്നതുപോലെ മടങ്ങി. അതുപോലെ വന്ന അധ്യാപകരും. അവരുടെകൂടെ നല്ല സുഖമില്ലാത്ത സിന്ധുവേച്ചിയെ ഞാനും കലച്ചേച്ചിയും ഉന്തിത്തള്ളി പറഞ്ഞുവിട്ടു. ഞാനൊരു ഡോക്ടരെത്തേടി ആശുപത്രിയുടെ മുഴുവന്‍ നിലകളും കയറിയിറങ്ങി. ഒരാള്‍ 'വേറെ പണിയൊന്നുമില്ലേ' എന്ന് എന്നെ ചീത്ത വിളിച്ചു. അയാളോട് 'താന്‍ മനുഷ്യനാണോ ഡോക്ടറെ' എന്ന് ഞാനും അലറി. അതുകെട്ടിട്ടാകാം മനസ്സില്ലാ മനസ്സോടെ അയാള്‍ വന്നു നോക്കി. അവളെ ഒന്പോതാം വാര്ഡിചലാക്കി. ഒന്പ താം വാര്ഡ്ാ!

നിങ്ങള്ക്കലറിയുമോ, അന്ന് ഒന്പരതാം വാര്ഡ്ല എന്നാല്‍ നരകം എന്നതായിരുന്നു സത്യം. തെരുവില്‍ നിന്നും പുറമ്പോക്കുകളില്‍ മറ്റും കൊണ്ടുവന്ന പാവങ്ങള്‍, മനോരോഗികള്‍. മലവും മൂത്രവും ചലവും ഒരുപോലോഴുകുന്ന തറ. മുകളില്‍ നിന്നും ചോരുന്ന മേല്ക്കൂ രയ്ക്ക് താഴെ ആരോരും നോക്കാനില്ലാത്ത വെറും പുഴുക്കള്‍. അവിടെയ്ക്കവളെ കിടത്താന്‍ ഞാന്‍ സമ്മതിച്ചില്ല. എനിക്ക് പറയാന്‍ വാക്കുകളില്ല ആ ദുരവസ്ഥയെപ്പറ്റി. വലിയ രോഗങ്ങളുടെ തോപ്പില്‍ അകപ്പെട്ട ഈയാം പാറ്റകളെപ്പോലെ ഞങ്ങള്‍ ശൂന്യരായി ആ ഇടനാഴിയില്‍ നിന്നു. കൈയ്യില്‍ വെള്ളം വാങ്ങാന്‍ പോലും കാശില്ല. എല്ലാവരും പഠിക്കാന്‍ വന്നവരാണ്. എന്റെ കൈയില്‍ എന്നും സൂക്ഷിക്കുന്ന അധിക കാശ് അഞ്ഞൂറ് രൂപയ്ക്ക് അപ്പോള്‍ തന്നെ മരുന്ന് വാങ്ങിക്കൊടുത്തിരുന്നു. പിന്നെ ശൂന്യ. എന്ത് ചെയ്യണമെന്നറിയില്ല, പിറ്റേന്ന് പരീക്ഷയുള്ള ഒരു പാവം ചേച്ചി എനിക്കും അര്ദ്ധകബോധം പോലുമില്ലാത്ത ഒരുത്തിയ്ക്കും തുണ. പതിനെട്ടുവയസ്സാണന്നെനിക്ക്. അന്ന് മൊബൈല്‍ ഫോണുകള്‍ ഇറങ്ങിത്തുടങ്ങിയതെയുള്ളൂ. ഞങ്ങള്ക്ക്ു സ്വപ്നം കാണാന്‍ പോലുമാകാത്ത കാര്യമാണ് മൊബൈല്‍. കൈയ്യിലെ തുട്ടു കാശുകൊണ്ട് ഞാന്‍ ഏട്ടനെ വിളിച്ചു. എന്റെ ലോക്കല്‍ ഗാര്ഡിലയന്‍ കൂടിയാണ് ചേച്ചിയും ഏട്ടനും. ഉള്ള കാര്യങ്ങള്‍ പറ്റാവുന്ന രീതിയില്‍ പറഞ്ഞു. അദേഹം ആരെയോ വിളിച്ചതിന്റെ ഭാഗമായി രണ്ടു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വേറെ വാര്ഡിുലേയ്ക്ക് മാറി. പിന്നീട് രണ്ടു ദിവസത്തിനകം ഒരു മുറിയും. എന്തൊരു കഷ്ടമാണീ ലോകത്തിന്റെ പോക്ക്, പാവങ്ങള്ക്ക് ഗതിയും പരഗതിയുമില്ല ഒരിക്കലും ഒരിടത്തും. അവളുടെ ആളുകള്‍ വരികയും അവളെ കൊണ്ടുപോവുകയും ചെയ്തു. രണ്ടു മാസത്തെ ചികിത്സയാല്‍ അവള്‍ മിടുമിടുക്കിയായി തിരിച്ചെത്തിയപ്പോഴേയ്ക്കും ഞാന്‍ ഹോസ്റ്റല്‍ മാറിയിരുന്നു. പക്ഷെ, കോളേജില്‍ നിന്നും ഞങ്ങള്‍ കണ്ടുപോന്നു.

ഒന്പങതാം വാര്ഡ്ി പിറ്റെ മാസം ലോകമറിയുകയും മാധ്യമങ്ങള്‍ കൊണ്ടാടുകയും ആരോഗ്യമന്ത്രി വരികയും കൊലാഹലമാകുകയും പിന്നീട് പുതുക്കിപ്പണിയുകയും ചെയ്‌തെന്നു കേട്ടു. എന്റെ കൂടെ അന്നുണ്ടായിരുന്നവര്ക്കാറിയാം ഞാന്‍ എഴുതിയതിലും എത്രയോ ഭീകരമായിരുന്നു ആ അവസ്ഥ എന്ന്. സഹജീവികള്‍ കരുണ ഉള്ളവരല്ലെങ്കില്‍ മരണസുന്ദരി നമ്മുടെ കൈപിടിച്ച് നൃത്തം വച്ചോമനിച്ചു നമ്മെ കൊണ്ടുപോകുന്ന അവസ്ഥകള്‍ ധാരാളമാണ്. അപ്പോള്‍ അവളെ തിരികെ വിടുക. പോകേണ്ടുന്ന സമയം മാത്രം ഒരു ഗാഡാലിംഗനത്തോടെ അവളെ അറിയുക. ജീവിതം പൂക്കളും നിറങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളും നിറഞ്ഞതാക്കുന്നത് നാം തന്നെയാണ്. വേറെയാരുമല്ലതന്നെ.

www.facebook.com/anitha.sreejith.90

06-Dec-2013

ആത്മാംശം മുന്‍ലക്കങ്ങളില്‍

More