സമുദ്രാത്മജന്‍

അന്തരീക്ഷത്തിലെന്‍ ചരണങ്ങള്‍
മാറിമാറി തൊഴിച്ചുകൊണ്ടെത്തി
കണ്ണിറുക്കി മുഷ്ട്ടി ചുരുട്ടി
നീണ്ട കാലത്തൊടെ വന്നുകൊണ്ടെത്തി
പൂര്‍ണ്ണ നഗ്നനായ് വിശ്വത്തിലെത്തി
ഒരു വിലാപത്തൊടെ തന്നെ ഞാനെത്തി.

തല്‍ക്ഷണം സ്‌നേഹശബ്ദമന്നേരം
ദു:ഖഭാവത്തില്‍ നിന്നുണര്‍ത്തുമ്പോള്‍
മധുരമേയേറെ ഊഷ്മളമായ്
സൗമ്യമായ്തന്നെ കോറിയിടുന്നു
എന്നുമെപ്പെഴും ഹൃദ്യമായ് തന്നെ.

വന്നു ഞാന്‍ പര്‍വ്വതങ്ങളില്‍ നിന്നും
താഴ്‌വാരങ്ങളില്‍ ജീവിതം മേയാന്‍..

അമ്മമാറിലായ് ചേര്‍ത്തിടുന്നെന്നെ
മഞ്ഞുറുമാല്‍ ശിരസ്സിലായ് കെട്ടി
പുല്ലരിഞ്ഞൊരു കറ്റയായ് പിന്നില്‍
എന്നെ മാറിലമര്‍ത്തിപ്പിടിച്ച്....

പര്‍വ്വതത്തില്‍ ജനിച്ചിട്ടുതന്നെയും
എന്തുകൊണ്ടമ്മ ചൊല്ലുന്നതിങ്ങനെ
'സമുദ്രാത്മജന'നെന്നു ഞാനെപ്പൊഴും.

അമ്മയിന്നിപ്പോഴില്ലെവിടേയും
മാതൃസാന്നിദ്ധ്യം എന്തറിവൂ ഞാന്‍..

ഇന്ന്
(സമുദ്രത്തിലേക്ക് തന്നെ ..)
നീന്തിടുന്നു നൈരാശ്യത്തിലൂടെ ഞാന്‍
പിന്നിടുന്നു ഗര്‍ത്തങ്ങളെത്രയോ
സൗമ്യമായേറെ ഹൃദ്യമായ് തന്നെ
മാതൃനാദം ആര്‍ദ്രയായെത്തി
വന്യമീഗര്‍ജ്ജനം! സാഗരപരപ്പിതില്‍
സുമേരുവില്‍ നിന്നോ....?

ല്യൂഗാങ്ങ്‌ഷ്വേന്റെ ചൈനീസ് കവിതയുടെ വിവര്‍ത്തനം

 

 

31-Aug-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More