അഭിമന്യു

അഭിമന്യുവിന്റെ നെഞ്ചുപിളര്‍ത്തിക്കൊണ്ട് തുളച്ചുകയറിയ ഇസ്ലാമിക ഭീരതയുടെ  കൊലക്കത്തി അവന്റെ ഹൃദയത്തെ നെടുകെ പിളര്‍ത്തിക്കളഞ്ഞു. അവന്റെ ഹൃദയത്തിലുണ്ടായിരുന്ന നിറമുള്ള സ്വപ്നങ്ങളെ അവര്‍ ആ കത്തിയിലേക്ക് കോര്‍ത്തെടുത്തു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം അവയൊക്കെ കൊത്തിയരിഞ്ഞു നശിപ്പിച്ചു. 'വിശപ്പില്‍ നിന്ന് മോചനം ഭയത്തില്‍ നിന്ന് മോചനം' എന്ന് പിറുപിറുത്തുകൊണ്ടാവണം ഇടിക്കട്ടക്കൊണ്ട് അവന്റെ മുഖത്തടിച്ച് നെഞ്ചില്‍ കഠാര കുത്തിയിറക്കാന്‍ പാകത്തിന് താഴെ വീഴ്ത്തിയത്. 'അതിജീവനത്തിന്റെ പടയൊരുക്കം' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാവണം മറ്റൊരാള്‍ അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി, കറക്കിയുറപ്പിച്ച് മരണം ഉറപ്പാക്കിയത്. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ കുഞ്ഞുങ്ങളായ എസ് ഡി പി ഐയുടെയും ക്യാമ്പസ് ഫ്രണ്ടിന്റെയും രാഷ്ട്രീയം. 

''നാന്‍ പെറ്റ മകനേ,
നാന്‍ പെറ്റ രാസാ,
എന്നെ വിട്ടു പോയിട്ടേയേ...''

പെറ്റവയറിന്റെ അടക്കാനാത്ത നോവാണാ കരച്ചില്‍. ഒരു സാന്ത്വനത്തിനും ശാന്തമാക്കാനാവാത്ത സങ്കടല്‍ തിരയടി. അവരുടെ തീരാത്ത വേദനയാണ് മുന്നില്‍ തൂവെള്ളക്കൊടി പുതച്ച് കിടക്കുന്നത്. അവരുടെ എല്ലാ പ്രതീക്ഷകളുമായിരുന്ന പൊന്നുമോന്‍. അഭിമന്യു. മകന്റെ ചേതനയറ്റ ശരീരത്തിലേക്ക് അവന്റെ അമ്മ, ആ പാവം തൊഴിലാളി സ്ത്രീ കുഴഞ്ഞുവീണു.

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. സയന്റിസ്റ്റാവാന്‍ ആഗ്രഹിച്ച യുവാവ്. കെമിസ്ട്രിയിലും മറ്റ് വിഷയങ്ങളിലും കഴിവ് തെളിയിച്ച മിടുക്കന്‍. ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമത്തിലെ മലമടക്കുകളിലെ ദാരിദ്ര്യം പിടിച്ച സാഹചര്യത്തില്‍ നിന്നും പഠിക്കാനുള്ള കഴിവുകൊണ്ടുമാത്രം നഗരത്തിലെ കോളേജിലേക്ക് വന്നവന്‍. അവനെയാണ് മദമിളകിയ മതഭീകരത കൊന്നുകളഞ്ഞത്.

വഴിയരികില്‍ വെട്ടേറ്റ് മരിച്ചുകിടക്കുന്ന തെരുവുനായ്ക്കളെ കേരളം കാണാന്‍ തുടങ്ങിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ വരവോടെയാണ്. മനുഷ്യനെ കൊല്ലാനുള്ള പരിശീലനം തെരുവുനായ്ക്കളില്‍ നടത്തുന്ന സംഘടന. അവരുടെ ശ്രമഫലമായി രൂപീകൃതമായ രാഷ്ട്രീയ പാര്‍ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ). പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ) ഇസ്ലാമിക് തീവ്രവാദത്തിന്റെ ഈ കറുത്ത ശക്തികളാണ് അഭിമന്യുവിനെ കുത്തിക്കൊന്നത്. തെരുവുപട്ടിയെ കൊല്ലുന്ന അതേ ലാഘവത്തോടെ.

അഭിമന്യുവിന്റെ നെഞ്ചുപിളര്‍ത്തിക്കൊണ്ട് തുളച്ചുകയറിയ ഇസ്ലാമിക ഭീകരതയുടെ കൊലക്കത്തി അവന്റെ ഹൃദയത്തെ നെടുകെ പിളര്‍ത്തിക്കളഞ്ഞു. അവന്റെ ഹൃദയത്തിലുണ്ടായിരുന്ന നിറമുള്ള സ്വപ്നങ്ങളെ അവര്‍ ആ കത്തിയിലേക്ക് കോര്‍ത്തെടുത്തു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം അവയൊക്കെ കൊത്തിയരിഞ്ഞു നശിപ്പിച്ചു. 'വിശപ്പില്‍ നിന്ന് മോചനം ഭയത്തില്‍ നിന്ന് മോചനം' എന്ന് പിറുപിറുത്തുകൊണ്ടാവണം ഇടിക്കട്ടക്കൊണ്ട് അവന്റെ മുഖത്തടിച്ച് നെഞ്ചില്‍ കഠാര കുത്തിയിറക്കാന്‍ പാകത്തിന് താഴെ വീഴ്ത്തിയത്. 'അതിജീവനത്തിന്റെ പടയൊരുക്കം' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാവണം മറ്റൊരാള്‍ അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി, കറക്കിയുറപ്പിച്ച് മരണം ഉറപ്പാക്കിയത്. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ കുഞ്ഞുങ്ങളായ എസ് ഡി പി ഐയുടെയും ക്യാമ്പസ് ഫ്രണ്ടിന്റെയും രാഷ്ട്രീയം. 

നെഞ്ചില്‍ കഠാര കുത്തിയിറക്കിയാല്‍ പിന്നെ ഒരു നിമിഷം പോലും ജീവന്‍ ശേഷിക്കരുതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന മികവാണ്, കുത്തേറ്റ് തല്‍ക്ഷണം മരണപ്പെട്ട അഭിമന്യുവിലൂടെ ഇസ്ലാമിക് തീവ്രവാദികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. തീര്‍ത്തും പ്രഫഷണലായ കൃത്യം എന്ന് ആശുപത്രി അധികൃതര്‍ അത്ഭുതം കൂറുന്നു. മഹാരാജാസ് കോളേജിന്റെ തൊട്ടപ്പുറത്ത് നൂറുമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലെത്തുന്നതുവരെ പിടിച്ചുനിര്‍ത്താനുള്ള ജീവന്റെ മിടിപ്പ്, ഇസ്ലാമിക ഭീകരവാദ സംഘം അഭിമന്യുവില്‍ ബാക്കി വെച്ചില്ല. വിദഗ്ധരായ കൊലയാളി സംഘത്തിന്റെ കൈയ്യടക്കമായിരുന്നു ആ കൊലപാതകമെന്ന് വിദഗ്ധരെല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

ഭയത്തില്‍ നിന്ന് മോചനം നേടി നടത്തിയ കഠാര പ്രയോഗത്തില്‍ വിശപ്പില്‍ നിന്ന് മോചനം നേടാനുള്ള ഒരു ശവശരീരം എസ് ഡി പി ഐക്ക് ലഭിച്ചു. അതിജീവനത്തിന്റെ പടയൊരുക്കമെന്ന് കരുതി ഒരു വിദ്യാര്‍ത്ഥിയെ കൊന്നുതള്ളിയപ്പോള്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയെല്ലാം അതിജീവിക്കാനാവുമെന്ന് ക്യാമ്പസ് ഫ്രണ്ടുകാര്‍ വ്യാമോഹിച്ചു. 'ഇസ്ലാമികവല്‍ക്കരണ'മെന്ന ലക്ഷ്യത്തോടെ മതമൗലിക വാദം വളര്‍ത്താനും തീവ്രവാദപരമായ നിലപാടുകള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന മാനവീകത നശിച്ചുപോയ ഈ കൂട്ടത്തിന് അഭിമന്യുവിനെ, അവന്റെ കുടുംബത്തെ, അവരുടെ വികാരങ്ങളെ മനസിലാക്കാന്‍ സാധിച്ചതേയില്ല. മനുഷ്യത്വം മരവിച്ചവര്‍ക്ക് അതൊക്കെ അസാധ്യവുമാണല്ലൊ.

ഇടുക്കി ജില്ലയില്‍ ആദിവാസി പട്ടികജാതി വിഭാഗങ്ങളിലുള്ളവര്‍ തിങ്ങിപാര്‍ക്കുന്ന വട്ടവട പഞ്ചായത്തിലെ അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലെ ഒറ്റമുറി വീട്. ആ ലൈന്‍മുറിയില്‍ അടുക്കളയും കിടപ്പുമുറിയും എല്ലാം ഒരൊറ്റ മുറിയാണ്.  അവിടെ അമ്മക്കും അച്ഛനും സഹോദരങ്ങള്‍ക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് അഭിമന്യു ജീവിച്ചിരുന്നത്. ആ വീട്ടില്‍ ആഡംബരമെന്ന് പറയാന്‍ ഒന്നുമില്ല. ഇന്‍സ്റ്റാള്‍മെന്റായി വാങ്ങിയ ഒരു ചെറിയ ഇരുമ്പ് അലമാരയുണ്ട്. അതിന്റെ ഒരുഭാഗത്ത് കൊള്ളാവുന്നതേയുള്ളു അഭിമന്യുവിന്റെ പുസ്തകങ്ങളും മുണ്ടും ഷര്‍ട്ടും കൈലിയുമൊക്കെ. ബാക്കി ഭാഗം നിറയ്ക്കാനുള്ളതൊന്നും ആ വീട്ടിലില്ല. കേടായി മുറിയുടെ മൂലയിലൊതുക്കി വെച്ചിരിക്കുന്ന ഒരു ചെറിയ ടി വി. അത് നന്നാക്കാനുള്ള പാങ്ങ് ആ കുടുംബത്തിനില്ല. കുന്നുവന്‍ മന്നാടിയാരെന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട അവര്‍ അതിദരിദ്രരാണ്. അവരുടെ സ്വപ്നമാണ് ഒരു കഠാരപ്പിടിയില്‍ പിടഞ്ഞുതീര്‍ന്നത്.

അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും അമ്മ പൂവതിയും കുഞ്ഞുന്നാളുമുതല്‍ ജീവിതഭാരം ചുമലിലേറ്റി നടക്കുന്നവരാണ്. അതിനിടയില്‍ പള്ളിക്കൂടത്തില്‍ പോകാന്‍ പോലും സാധിച്ചില്ല. അഭിമന്യുവിന്റെ മൂത്ത സഹോദരി കൗസല്യയുടെയും സഹോദരന്‍ പരിജിത്തിന്റെയും പഠിപ്പ് മുറിഞ്ഞുപോയത് നിവൃത്തിയില്ലാത്തതുകൊണ്ടാണ്. അഭിമന്യു പഠിക്കാന്‍ മിടുക്കനായിരുന്നു. ടീച്ചര്‍മാര്‍ അത് മനസിലാക്കി അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ തീരുമാനിച്ചു; മോനെ പഠിപ്പിക്കണം. കടം വാങ്ങി തന്നെയാണ് പഠിപ്പിച്ചത്. വിശ്രമമില്ലാതെ പണിയെടുത്ത് കുറെ കടങ്ങള്‍ കൊടുത്തുതീര്‍ത്തു. മകന്‍ കൂടെയില്ലെങ്കിലും ഇപ്പോള്‍ അവനുവേണ്ടി വാങ്ങിയ കടം ബാക്കിയുണ്ട്.

മനോഹരന്റെ കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് ഒരു കുടുംബവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന പൂവതിയുടെ കൂലികൊണ്ടും ഒന്നും തികയില്ല. അപ്പോള്‍ സഹോദരന്‍ പരിജിത്ത് കൂലിപ്പണിക്ക് പോയി. സഹോദരി കൗസല്യ കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയില്‍ ഒരു ചെറിയ ജോലി തരമാക്കി. അവര്‍ക്ക് അഭിമന്യുവിനെ പഠിപ്പിക്കണമായിരുന്നു. പണം തികയാതെ വന്നപ്പോഴെല്ലാം മനോഹരന്‍ കടം വാങ്ങി. മകനെ മഹാരാജാസ് കോളേജില്‍ ചേര്‍ത്തു പഠിപ്പിച്ചു. വിശ്രമമില്ലാതെ പണിയെടുത്ത് കുറെ കടങ്ങള്‍ കൊടുത്തുതീര്‍ത്തു. മകന്‍ കൂടെയില്ലെങ്കിലും ഇപ്പോള്‍ അവനുവേണ്ടി വാങ്ങിയ കടം ബാക്കിയുണ്ട്.

ഒന്നുമുതല്‍ നാലാം ക്ലാസ് വരെ അഭിമന്യുവിന്റെ പഠനം മറയൂര്‍ പള്ളനാട് സെന്റ്‌മേരീസ് എല്‍ പി സ്‌കൂളിലായിരുന്നു. പഠനചെലവ് താങ്ങാന്‍ പറ്റാതെ വന്നപ്പോള്‍ അഞ്ചാം ക്ലാസ് മുതല്‍ എറണാകുളത്തെ തൃക്കാക്കര വൈഎംസിഎ ഓര്‍ഫനേജില്‍ പഠിച്ചു. തുടര്‍ന്ന് കോവിലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ് ടു പാസായി. അഭിമന്യുവിന് സയന്റിസ്റ്റ് ആവാനായിരുന്നു മോഹം. മഹാരാജാസില്‍ ബി എസ് സി കെമിസ്ട്രിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അവന്‍ ആഹ്ലാദിച്ചില്ല. കാരണം പഠനചിലവ് ഒരു കടമ്പയായി മുന്നിലുണ്ടായിരുന്നു. പക്ഷെ, കുടുംബമൊന്നാകെ പറഞ്ഞു, പഠിക്കണം. വലിയവനാവണം. കാരണം അവനായിരുന്നു അവരുടെ പ്രകാശം.

മനോഹരന് സ്വന്തമായി ഭൂമിയുണ്ട്. അതില്‍ ഭൂരിഭാഗവും പാറയാണ്. ബാക്കിയുള്ള ഭാഗത്ത് വെളുത്തുള്ളിയും ബീന്‍സും കാരറ്റും കൃഷി ചെയ്യുന്നു. അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ഒരു കുടുംബവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന പൂവതിയുടെ കൂലികൊണ്ടും ഒന്നും തികയില്ല. അപ്പോള്‍ സഹോദരന്‍ പരിജിത്ത് കൂലിപ്പണിക്ക് പോയി. സഹോദരി കൗസല്യ കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയില്‍ ഒരു ചെറിയ ജോലി തരമാക്കി. അവര്‍ക്ക് അഭിമന്യുവിനെ പഠിപ്പിക്കണമായിരുന്നു. പണം തികയാതെ വന്നപ്പോഴെല്ലാം മനോഹരന്‍ കടം വാങ്ങി. മകനെ മഹാരാജാസ് കോളേജില്‍ ചേര്‍ത്തു പഠിപ്പിച്ചു.

അഭിമന്യു പഠനത്തില്‍ ഒട്ടും ഉഴപ്പിയില്ല. ആ കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുകയായിരുന്നു. അവരുടെ കരിപുരണ്ട ജീവിതം അഭിമന്യു മാറ്റിതീര്‍ക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ, പഠിച്ചുകൊണ്ടിരുന്ന അഭിമന്യുവിന്റെ ചങ്കിലേക്ക് മൂര്‍ച്ചകൂട്ടിയ കത്തി കുത്തിയിറക്കിയ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വിജയട്ടഹാസം ഒരു കുടുംബത്തിന്റെ പ്രതീക്ഷയെയാകെ കെടുത്തിക്കളഞ്ഞു.

കഷ്ടപ്പാടുകള്‍ നിറഞ്ഞ തങ്ങളുടെ ജീവിതത്തിന് കൈത്താങ്ങായി മാറാന്‍ വന്നവരിലൂടെയാണ് അഭിമന്യു ഇടതുപക്ഷത്തെ അറിഞ്ഞത്. മലമേടുകളിലെ തൊഴിലാളികളോടൊപ്പം അവരേ ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് തിരിച്ചറിവുവന്ന പ്ലസ് ടു കാലം മുതല്‍ക്ക് എസ് എഫ് ഐയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മഹാരാജാസ് കോളേജില്‍ എത്തിയതോടെ സജീവ പ്രവര്‍ത്തകനായി. അവന്റെ സര്‍ഗാത്മകതയെ ഉള്‍ക്കാള്ളാനുള്ള വിശാലമായ ഭൂമികയായിരുന്നു പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം മുന്നോട്ടുവെച്ചത്. മഹാരാജാസിന്റെ നേതാവായി മാറാന്‍ അഭിമന്യുവിന് വേഗത്തില്‍ സാധിച്ചു. നന്നായി പ്രസംഗിക്കുമായിരുന്നു ആ കുട്ടി. പാടുകയും ചെയ്യും. ''പെണ്ണേ, എടി പെണ്‍കൊച്ചേ നീ എന്നെ മറന്നില്ലേ....'' അഭിമന്യുവിന്റെ നനുത്ത നാടന്‍പാട്ട് മഹാരാജാസിന്റെ ഇടനാഴികളില്‍ നിന്നും മലയാളികളുള്ളിടങ്ങളിലെല്ലാം ഇപ്പോള്‍ മുഴങ്ങുന്നുണ്ട്. കഴിഞ്ഞ സമ്മേളന കാലയളവിലാണ് എസ് എഫ് ഐയുടെ ഇടുക്കി ജില്ലാ കമ്മറ്റിയംഗമായി അഭിമന്യു  തെരഞ്ഞെടുക്കപ്പെട്ടത്. മലമടക്കുകളിലെ വിപ്ലവവീര്യത്തിന് വരും നാളുകളില്‍ കരുത്തുപകരാന്‍ മിടുക്കനായ ആ വിദ്യാര്‍ത്ഥി നേതാവിന് സാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടി കാണണം. പക്ഷെ, എല്ലാ കണക്കുകൂട്ടലുകളും മുസ്ലീം തീവ്രവാദികളുടെ കൊലക്കത്തിക്ക് മുന്നില്‍ പിഴച്ചുപോയി.

അഭിമന്യുവിനെ എസ് ഡി പി ഐ - ക്യാമ്പസ് ഫ്രണ്ട് പ്രൊഫഷണല്‍ കൊലപാതകികള്‍ കുത്തിക്കൊലപ്പെടുത്തിയ ജൂലൈ ഒന്നിന് ഞായറാഴ്ച പകല്‍ അവന്‍ എറണാകുളത്തുണ്ടായിരുന്നില്ല. രാത്രി പത്ത് മണി കഴിഞ്ഞാണ് ക്യാമ്പസിലേക്ക് വന്നത്. അഭിമന്യു സ്വന്തം നാട്ടിലേക്ക് പോയതായിരുന്നു, ഞായറാഴ്ച വട്ടവിളയില്‍ സംഘടിപ്പിച്ച ഡി വൈ എഫ് ഐയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍. സമ്മേളനം വൈകിയാണ് സമാപിച്ചത്. അപ്പോള്‍ തന്നെ ഏറണാകുളത്തേക്ക് തിരിക്കൊനൊരുങ്ങിയ മകനോട് മനോഹരന്‍ പറഞ്ഞതാണ്, നാളെ പോകാം മോനേയെന്ന്. പക്ഷെ, അഭിമന്യുവിന് അന്ന് പോയേ മതിയാവുമായിരുന്നുള്ളു. പിറ്റേന്ന് തിങ്കളാഴ്ച മഹാരാജാസില്‍ പുതിയ കുട്ടികളെത്തും. അവര്‍ക്ക് സ്വീകരണം നല്‍കണം. അവരെ അഭിവാദ്യം ചെയ്യണം. അതിനാലാണ് അഭിമന്യു പോകണമെന്ന് അച്ഛനോട് നിര്‍ബന്ധം പിടിച്ചത്.

കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ വീട്ടില്‍ നിന്നും കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ ജീപ്പില്‍ ഏഴുകിലോമീറ്ററോളം സഞ്ചരിച്ചാലാണ് കോവിലൂര്‍ ടൗണിലെത്തുക. അവിടെ നിന്ന് ബസിന് 21 കിലോമീറ്റര്‍ പോയാല്‍ മൂന്നാറായി. പിന്നെ 125 കിലോമീറ്റര്‍ താണ്ടിയാല്‍ എറണാകുളത്ത് എത്താം. വട്ടവിളയില്‍ നിന്ന് സമ്മേളനം കഴിഞ്ഞിറങ്ങിയ അഭിമന്യു കോവിലൂരില്‍ എത്തുമ്പോഴേക്കും ലാസ്റ്റ് ബസ് പോയിരുന്നു. അതുവഴി പോകുന്ന പച്ചക്കറി കയറ്റിയ ഒരു ലോറിക്ക് അവനും അച്ഛനും കൈകാണിച്ചു. അതില്‍ കയറി മൂന്നാറിലേക്ക്. അവിടെ നിന്നും ബസില്‍ യാത്ര. മഹാരാജാസില്‍ എത്തുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. അന്ന് കോളേജിലുണ്ടായ വാഗ്വാദങ്ങളെ കുറിച്ചൊന്നും അഭിമന്യുവിന് അറിവുണ്ടായിരുന്നില്ല.

ജൂലൈ ഒന്ന് ഞായറാഴ്ച രാവിലെ എസ് എഫ് ഐ പ്രവര്‍ത്തകരും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ മഹാരാജാസ് കോളേജില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തിങ്കളാഴ്ച പുതിയ ബാച്ചിന് സ്വാഗതമേകാന്‍ ക്യാമ്പസൊരുക്കുന്നതിലുള്ള അഭിപ്രായ വ്യത്യാസമായിരുന്നു ആ തര്‍ക്കത്തിന് കാരണം. രണ്ടുകൂട്ടരും പിരിഞ്ഞുപോയെങ്കിലും രാത്രി എട്ടുമണിയോടെ മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദിന്റെ നേതൃത്വത്തില്‍ പുറത്തുനിന്നും ഒരുകൂട്ടം എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളേജിലേക്കെത്തി. അവര്‍ എസ് എഫ് ഐയുടെ ചുവരെഴുത്തിന് മുകളിലായി ക്യാമ്പസ് ഫ്രണ്ടിന്റെ പോസ്റ്ററുകള്‍ പതിച്ചു. എസ് എഫ് ഐ കുട്ടികള്‍ അത് ചോദ്യം ചെയ്തപ്പോള്‍ അവര്‍ അവിടെ നിന്ന് പോവുകയും ചെയ്തു. ഇതൊക്കെ ഏതാണ്ട് എട്ട് മണിയോടെ കഴിഞ്ഞ സംഭവങ്ങളാണ്. പറയാന്‍ മാത്രമൊന്നും ഇല്ലാത്തതുകൊണ്ട് ആരും ആ കാര്യങ്ങള്‍ അഭിമന്യുവിനോട് പറഞ്ഞുമില്ല. 

മകന്റെ പഠിപ്പിനായി മനോഹരന് ഇനി ആരില്‍ നിന്നും കടം വാങ്ങേണ്ടതില്ല. പൂവതിയുടെ കറിച്ചട്ടിയില്‍ കൈയ്യിട്ട് വാരാന്‍ അവന്റെ കൈയിനി നീളുകയില്ല. കൗസല്യയുടെ കല്യാണത്തിന് അടിച്ചുപൊളിക്കാന്‍ അനിയന്റെ പാട്ടു ചിരിയും വര്‍ത്തമാനവുമുണ്ടാവില്ല. ഏട്ടനെന്റെ ഷര്‍ട്ടിട്ടോളൂ എന്ന് പറഞ്ഞ് പരിജിത്തിന് മുന്നില്‍ കൊച്ചലമാര തുറക്കാന്‍ അനിയനിനിയില്ല. അമ്മൂമ്മയുടെ മടിയില്‍ തലവെച്ച് കിടന്ന് പാട്ടുപാടാന്‍ കൊച്ചുമകന്‍ ഇനി എഴുനേറ്റ് വരില്ല. അവരുടെയെല്ലാം പ്രകാശത്തെ മതഭീകരത കെടുത്തിയിരിക്കുന്നു. ലോകത്തിന്റെ ചിരിക്കുന്ന മുഖത്ത് കറുപ്പ് പടര്‍ത്തുന്ന ഇസ്ലാമിക ഭീകരത, ചക്രവ്യൂഹത്തില്‍പ്പെടുത്തി അഭിമന്യുവിനെ കൊന്നിരിക്കുന്നു.  

പത്ത് മണി കഴിഞ്ഞ് എത്തിയ അഭിമന്യു, തന്റെ ബാഗ് ഹോസ്റ്റലില്‍ വെച്ച് പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന സഹപാഠികളുടെ അടുത്തേക്ക് വന്നു. പലരും പല ഭാഗങ്ങളില്‍ അലങ്കാരങ്ങളും മറ്റും നടത്തുകയാണ്. മുന്‍വശത്ത് നില്‍ക്കുന്ന ഉറ്റസുഹൃത്ത് അര്‍ജുന്റെയും വിനീതിന്റെയും കൂടെ അഭിമന്യുവും കൂടി. തമാശകളും പാട്ടുകളുമായി അവര്‍ അലങ്കാരങ്ങള്‍ കൊഴുപ്പിച്ചു. അപ്പോഴാണ് പോപ്പുലര്‍ഫ്രണ്ട് -എസ് ഡി പി ഐ - ക്യാമ്പസ് ഫ്രണ്ട് പ്രൊഫഷണല്‍ കൊലയാളി സംഘം കുറെ ബൈക്കുകളിലായി അവിടേക്ക് ഇരച്ചുവന്നത്. അവര്‍ കൊല്ലാന്‍ വേണ്ടി വന്നവരായിരുന്നു. കൂട്ടക്കൊല നടത്താനുള്ള ഒരുക്കങ്ങളോടെ വന്നവര്‍.

ബൈക്കില്‍ നിന്നും ചാടിയിറങ്ങിയ ഇസ്ലാമിക തീവ്രവാദി സംഘത്തിന് മഹാരാജാസിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ്, അഭിമന്യുവിനെയും കൂട്ടരെയും ചൂണ്ടിക്കാണിച്ച് കൊടുത്തു. പിന്നീട് ചോദിക്കലും പറയലുമൊന്നും ഉണ്ടായിരുന്നില്ല. ഒരു ഇസ്ലാമിക് തീവ്രവാദി ഇടിക്കട്ടകൊണ്ട് അഭിമന്യുവിന്റെ മുഖത്ത് ശക്തിയായി ഇടിച്ചു. കനത്ത ഇടിയില്‍ അടിതെറ്റി താഴേക്ക് വീഴാന്‍ പോയപ്പോള്‍, പരിശീലനം ലഭിച്ച മറ്റൊരു ഇസ്ലാമിക് കൊലയാളി നെഞ്ചിന് താഴെയായി കഠാര കൊണ്ട് ആഞ്ഞ് കുത്തി. ചൂണ്ടകൊക്കുകളുള്ള പ്രത്യേകതരം കത്തി കുത്തിയമര്‍ത്തി തിരിച്ചു. അഭിമന്യുവിന് പിറകെ അര്‍ജ്ജുനെയും ഇതേ രീതിയില്‍ ആക്രമിച്ചു. വിനീതിന്റെ മുഖത്തിടിക്കുമ്പോഴേക്കും മറ്റുഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ഓടിവരുന്നത് കണ്ട പോപ്പുലര്‍ഫ്രണ്ട് കൊലയാളി സംഘം അവിടെ നിന്നും പെട്ടെന്ന് പിന്തിരിഞ്ഞു. കുട്ടികള്‍ അഭിമന്യുവിനെ കോരിയെടുക്കുമ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. അവന്റെ ഹൃദയം കത്തിക്കുത്തില്‍ പിളര്‍ന്നിരുന്നു. അര്‍ജുന്റെ കരളാണ് കൊലയാളികള്‍ കുത്തി കീറിയത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി ആ കുട്ടിയുടെ ജീവന്‍ തിരിച്ചുപടിക്കാനുള്ള തീവ്രശ്രമത്തിലാണ് മെഡിക്കല്‍ സംഘം.

അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജൂലൈ മൂന്ന് ചൊവ്വാഴ്ച പോലീസ് മൂന്ന് ഇസ്ലാമിക് തീവ്രവാദികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ സ്വദേശി ബിലാല്‍, കോട്ടയം സ്വദേശി ഫാറൂക്ക്, ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നിവരാണവര്‍. ആലുവയിലെ ഒരു സ്വകാര്യ കോളേജില്‍ എം ബി എ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. ഫാറൂക്ക് മഹാരാജാസ് കോളേജിലെ പുതിയ അഡ്മിഷനാണ്. ഞായറാഴ്ച രാത്രി മഹാരാജാസില്‍ കൊലപാതകം നടത്താനായി വന്ന ഫാറൂക്ക്, തിങ്കളാഴ്ച മുതല്‍ ആ കോളേജിലെ വിദ്യാര്‍ത്ഥിയായി വരേണ്ടയാളാണ്. 38 വയസുള്ള റിയാസ് വിദ്യാര്‍ത്ഥിയല്ല. അഭിമന്യുവിനെയും കൂട്ടരെയും ചൂണ്ടിക്കാണിച്ചുകൊടുത്ത മഹാരാജാസിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ പോപ്പുലര്‍ ഫ്രണ്ട്, മഹാരാജാസിലേക്ക് ക്യാമ്പസ് ഫ്രണ്ട് സജീവമാക്കാനായി റിക്രൂട്ട് ചെയ്തതാണ്. കൊലയാളി സംഘത്തിലെ കുറെ ക്രിമിനലുകളെ ഇനിയും കണ്ടെത്താനുണ്ട്.

അഭിമന്യുവിനെ കുത്തിക്കൊന്നതിന് പിടിയിലായ ഇസ്ലാമിക് തീവ്രവാദികളുടെ മുഖത്ത് ഒരു ഭാവമാറ്റവുമില്ല. തങ്ങളുടെ കര്‍ത്തവ്യം തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യമാണ് അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ പറ്റുന്നത്. അവരെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്, ചോദ്യം ചെയ്യലിനെ നേരിടാനുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ്.

ആ തിങ്കളാഴ്ച വൈകുന്നേരം വട്ടവിളയുടെ കണ്ണീരിനൊപ്പം ആകാശവും നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് അഭിമന്യു വീട്ടിലേക്ക് തിരികെയെത്തിയത്. ഇനിയവന് വണ്ടിക്കൂലിയില്ലാത്തതിനാല്‍ പച്ചക്കറി വണ്ടികളില്‍ കയറി പോകേണ്ടതില്ല. പഞ്ചായത്ത് ഓഫീസില്‍ നാട്ടുകാര്‍ക്ക് അപേക്ഷയെഴുതി നല്‍കാന്‍ നിറഞ്ഞ ചിരിയോടെ അവനിനി കാണില്ല. എസ് എഫ് ഐയുടെ വേദികളില്‍ തീപ്പൊരി പ്രസംഗങ്ങളുമായി പടര്‍ന്നുപിടിക്കാന്‍ അവനുണ്ടാവില്ല. കൂട്ടുകാരെല്ലാം ആഴ്ചയ്ക്ക് വീട്ടീല്‍ പോകുമ്പോഴും ബസുകാശില്ലാത്തതിനാല്‍ ഹോസ്റ്റലില്‍ തങ്ങി ഇടനാഴികളിലൂടെ സ്വപ്നം കണ്ട് നടക്കാന്‍ അവനുണര്‍ന്നെഴുനേല്‍ക്കില്ല. മകന്റെ പഠിപ്പിനായി മനോഹരന് ഇനി ആരില്‍ നിന്നും കടം വാങ്ങേണ്ടതില്ല. പൂവതിയുടെ കറിച്ചട്ടിയില്‍ കൈയ്യിട്ട് വാരാന്‍ അവന്റെ കൈയിനി നീളുകയില്ല. കൗസല്യയുടെ കല്യാണത്തിന് അടിച്ചുപൊളിക്കാന്‍ അനിയന്റെ പാട്ടു ചിരിയും വര്‍ത്തമാനവുമുണ്ടാവില്ല. ഏട്ടനെന്റെ ഷര്‍ട്ടിട്ടോളൂ എന്ന് പറഞ്ഞ് പരിജിത്തിന് മുന്നില്‍ കൊച്ചലമാര തുറക്കാന്‍ അനിയനിനിയില്ല. അമ്മൂമ്മയുടെ മടിയില്‍ തലവെച്ച് കിടന്ന് ''റോസാപ്പൂ മാലതരാം റോഡരികില്‍ വീടുതരാം എന്റെ കൂടെ പോരുമോ നീ പെണ്ണേ...'' എന്ന് പാടാന്‍ കൊച്ചുമകന്‍ ഇനി എഴുനേറ്റ് വരില്ല. അവരുടെയെല്ലാം പ്രകാശത്തെ മതഭീകരത കെടുത്തിയിരിക്കുന്നു. ലോകത്തിന്റെ ചിരിക്കുന്ന മുഖത്ത് കറുപ്പ് പടര്‍ത്തുന്ന ഇസ്ലാമിക ഭീകരത, ചക്രവ്യൂഹത്തില്‍പ്പെടുത്തി അഭിമന്യുവിനെ കൊന്നിരിക്കുന്നു.    

04-Jul-2018

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More