സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ ഉണ്ടായതിനെ തുടര്‍ന്ന് ഉയർന്ന വ്യക്തിപൂജ വിവാദം പാർട്ടി അവസാനിപ്പിക്കുന്നു.ഇത്തരത്തില്‍ വ്യക്തി പ്രഭാവം ഉയത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി. ജയരാജന് പങ്കില്ലെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

എ.എൻ. ഷംസീർ, എൻ. ചന്ദ്രൻ, ടി.ഐ. മധുസൂദനൻ എന്നിവരടങ്ങിയ മൂന്നംഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യുകയുണ്ടായി. വ്യക്തിപരമായി പ്രത്യേക രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി ജയരാജന് പങ്കില്ലെന്നാണ് കമ്മീഷൻ കണ്ടെത്തൽ.