സംസ്ഥാനത്തെ നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീൽ. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസെന്ന് ജലീൽ പറഞ്ഞു.

അതേസമയം, നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് സർക്കാരിൻ്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് വിധി പ്രസ്താവിച്ചിരിക്കുയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും കെടി ജലീൽ വ്യക്തമാക്കി.