റിയൽ കേരള സ്റ്റോറിയാണ് തൃശൂർ പൂരമെന്ന് മന്ത്രി കെ രാജൻ. ആളുകൾ ജാതി മത ഭേദമെന്യ പൂരം ഏറ്റെടുക്കുന്നു. ഇത്തവണ ആള് കൂടുതൽ ഉണ്ട്. ഇത്തവണ രണ്ടുപൂരങ്ങളാണ് ഒന്ന് തൃശൂർ രണ്ട് തെരെഞ്ഞെടുപ്പ് പൂരം. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്.

എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.