പാചകവാതക ക്ഷാമം നേരിടാൻ നടപടിയുമായി സംസ്ഥാന സർക്കാർ. പരിഹാരത്തിന് പാചകവാതക വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. മുൻഗണാനാക്രമം നിശ്ചയിക്കുന്നതിൽ പ്രഥമ പരിഗണന ആശുപത്രികൾ സ്കൂളുകൾ എന്നിവയ്ക്ക് നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു.
പാചകവാതകത്തിന്റെ ഉപയോഗം നിരീക്ഷിക്കുന്നതിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയേയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു. വിവിധ ഓയിൽ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ ഉണ്ടായിരുന്നു.
