സിപിഎമ്മിൽ സീറ്റ് ലഭിച്ചവരും ലഭിക്കാത്തവരും എന്ന തരത്തിലുള്ള യാതൊരു വിഭാഗീകരണവും ഇല്ലെന്ന് പി. സരിൻ വ്യക്തമാക്കി. പാർട്ടിയിൽ വ്യക്തിനിഷ്ഠയേക്കാൾ രാഷ്ട്രീയ നിലപാടുകൾക്കും ഉത്തരവാദിത്തങ്ങൾക്കുമാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

“സന്ദീപ് വാര്യരല്ല സരിൻ; എൽഡിഎഫ് അല്ല യുഡിഎഫ്, കോൺഗ്രസ് അല്ല സിപിഎം — ഇവിടെ പ്രധാനപ്പെട്ടത് രാഷ്ട്രീയം, നിലപാട്, ഉത്തരവാദിത്തം എന്നിവയാണ്,” എന്ന് സരിൻ പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്നും, ആരെയും മറികടന്നല്ല എൻ. എം. ആർ റസാഖിനെ സ്ഥാനാർഥിയാക്കിയതെന്നും സരിൻ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ ഏകകണ്ഠമായ തീരുമാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും, എൻ. എം. ആർ റസാഖ് വിജയിച്ച് എംഎൽഎയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും സരിൻ ചെയ്തു.