കേരളത്തിലെ ബിജെപി യുടെ വളർച്ച ​ഗൗരവമായി കാണണം: പ്രകാശ് കാരാട്ട്

ത്രിപുരയും ബംഗാളും പാഠമാകണമെന്നും കേരളത്തിലെ ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും സി.പി.എം. പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂരിൽ സി.പി.എമ്മിന്റെ വടക്കൻമേഖലാ റിപ്പോർട്ടിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലാദ്യമായി തുടർഭരണംനേടിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഭരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

പെൻഷൻ മുടങ്ങിയത് വലിയ തിരിച്ചടിയായി. പെൻഷൻ കിട്ടിക്കൊണ്ടിരുന്നവരിൽ ചിലർ എൽ.ഡി.എഫിന് വോട്ടുചെയ്തില്ലെന്നുവേണം കരുതാൻ. നേതൃത്വം ജനങ്ങളിൽനിന്ന് അകന്നു. പാർട്ടി തെറ്റുതിരുത്തുമെന്ന് ജനങ്ങൾക്ക്‌ ബോധ്യപ്പെടണം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം പ്രതിരോധിക്കാനായെങ്കിലും ജനകീയപദ്ധതികൾ നടപ്പാക്കുന്നതിൽ പിന്നാക്കംപോയി.

സർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷേമപെൻഷൻകാരും വോട്ടുചെയ്യാതിരുന്നത്‌ കനത്തപരാജയത്തിലേക്ക്‌ നയിച്ചെന്നും അദ്ദേഹം റിപ്പോർട്ടുചെയ്തു. പെന്‍ഷന്‍ മുടങ്ങിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ എല്‍ഡിഎഫിന് കൈമാറി.

മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. ജാതീയമായ വേര്‍തിരിവും പ്രകടമായിരുന്നു. ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാര്‍ട്ടി നേതൃത്വം ജനങ്ങളില്‍ നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. തിരുത്തല്‍ ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങണം. പാര്‍ട്ടി കേഡര്‍മാര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

03-Jul-2024