വാക്സിന്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു:എ വിജയരാഘവൻ
അഡ്മിൻ
കേരളത്തിന് വാക്സിന്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി പി ഐ എം ആക്ടിംഗ് സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറുമായ എ വിജയരാഘവന്‍ ആരോപിച്ചു.വാക്സിന്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വാക്സീന്‍ വിതരണത്തിന് അങ്ങേയറ്റം ശുഷ്കാന്തി കാണിക്കുന്ന കേരളത്തില്‍ വാക്സിന്‍ നല്‍കുന്നതിന് കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുപരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്. വാക്സിന് കടുത്ത ദൗര്‍ലഭ്യമാണ് സംസ്ഥാനത്ത് നേരിടുന്നത്. കേരളത്തില്‍ പഴുതടച്ചുള്ള കൊവിഡ് പ്രതിരോധം തുടരുമ്പോഴും യു ഡി എഫും ബിജെപിയും അതിന് തുരങ്കം വെക്കുകയാണ്.
പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 90 ലക്ഷം ഡോസ് വാക്സിന്‍ ആവശ്യപ്പെട്ടതാണ്. ജൂലായില്‍ വന്ന കേന്ദ്രസംഘത്തോട് 60 ലക്ഷം ഡോസ് വാക്സിനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണെന്ന് എ വിജയരാഘവന്‍ ആരോപിച്ചു