ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ആശയവിനിമയം നടത്താൻ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അഡ്മിൻ
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്താന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നത്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജി്ല്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ അംഗങ്ങള്‍, സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എഞ്ചിനീയര്‍, സംസ്ഥാന/ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗം അഞ്ച് മേഖലകളിലായാണ് സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളുടെ യോഗം ആഗസ്ത് 25ന് ഉച്ചതിരിഞ്ഞ് 2 മണിക്കും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ യോഗം ആഗസ് 26ന് 2 മണിക്കും പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളുടെ യോഗം ആഗസ്ത് 26ന് വൈകുന്നേരം 4 മണിക്കും ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളുടെ യോഗം ആഗസ്ത് 27 ഉച്ചയ്ക്ക് 2 മണിക്കും കോട്ടയം എറണാകുളം പത്തനംതിട്ട ജില്ലകളുടെ യോഗം ആഗസ്ത് 27ന് വൈകുന്നേരം 4 മണിക്കും ചേരുമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും മുഴുവന്‍ ജനപ്രതിനിധികളും സെക്രട്ടറിമാരും എഞ്ചിനീയര്‍, സംസ്ഥാന/മേഖലാതല വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗം ആഗസ്ത് 25ന് വൈകുന്നേരം 4 മണിക്ക് വിളിച്ചുചേര്‍ക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗങ്ങള്‍ ചേരുക. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ കില ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.