കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് സിപിഎമ്മിന്റെ ജനകീയ പ്രതിഷേധം
അഡ്മിൻ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് സിപിഎമ്മിന്റെ ജനകീയ പ്രതിഷേധം. കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് കേന്ദ്രത്തിലായാണ് ജനകീയ പ്രതിഷേധൺ അരങ്ങേറുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സമരം.
കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുക, പാർലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായ അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്‌മയ്‌ക്കും വിലക്കയറ്റത്തിനുമെതിരായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കോവിഡ് മറയാക്കി കേന്ദ്രം നടത്തുന്ന കോർപറേറ്റുവൽക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം. തൊഴിലും ഉപജീവനമാർഗവും നഷ്ടമായി ദുരിതത്തിൽ കഴിയുന്ന കോടിക്കണക്കിന് സാധാരണക്കാർക്കുമേൽ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രത്തിന്റേത്. പാർലമെന്റിൽപ്പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.