കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം; കപില്‍ സിബലിന്റ വീടിന് നേരെ തക്കാളിയേറ്
അഡ്മിൻ
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 'വേഗം സുഖം പ്രാപിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വീടിന് നേരെ തക്കാളി എറിയുകയും അദ്ദേഹത്തിന്റെ കാറ് കേടാക്കുകയും ചെയ്തു.
'പാര്‍ട്ടി വിടുക', 'ബോധത്തിലേക്ക് തിരിച്ചു വരുക', 'രാഹുല്‍ ഗാന്ധി സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങളും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഉയര്‍ന്നു. പഞ്ചാബ് പ്രശ്‌നം കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് വാര്‍ത്താസമ്മേളനം നടത്തിയ കപില്‍ സിബല്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിന് ഇതുവരെ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.
ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമര്‍ശനം. എന്നിരുന്നാലും പഞ്ചാബ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ട കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉന്നംവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്നാണ് കരുതപ്പെടുന്നത്.