മഴക്കെടുതിയിൽ കെഎസ്ഇബിക്ക് പന്ത്രണ്ടര കോടിയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് പന്ത്രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ. മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതിൽ രണ്ടരലക്ഷത്തോളം കണക്ഷനുകൾ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളിൽ ഉൾപ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകൾ പുനസ്ഥാപിക്കാനുണ്ട്.

രക്ഷാപ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകൾ പുനസ്ഥാപിക്കും. മഴക്കെടുതിയിൽ 11 കെവി ലൈനുകളും ട്രാൻസ്ഫോർമറുകളും ഉൾപ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കും.

മഴ കുറഞ്ഞ സാഹചര്യത്തിൽ അണക്കെട്ടുകൾ തൽക്കാലം തുറന്നുവിടില്ല. 19 അണക്കെട്ടുകളിലും ശരാശരി 90 ശതമാനത്തോളം വെള്ളമുണ്ട്. ജലനിരപ്പ് ഉയർന്നാൽ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കൂട്ടാൻ തമിഴാനാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പറമ്പിക്കുളം അണക്കെട്ടിലെ ജലനരിപ്പ് ക്രിമീകരിക്കാനും ആവശ്യപ്പെട്ടു.

17-Oct-2021