സംസ്ഥാന സര്‍ക്കാര്‍ ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കുന്നു

കേരള സര്‍ക്കാര്‍ ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കുന്നു.ഇത് സംബന്ധിച്ച്‌ സുപ്രിംകോടതിയെ നിലപാടറിയിച്ചിരുന്നു.നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ പട്ടിക അനുസരിച്ച്‌ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം.

അന്തസ്സോടെ ജീവിക്കുക എന്നത് ഭരണഘടനാ അവകാശമാണെന്ന് കോടതി പറഞ്ഞു.കോവിഡ്-19 ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയില്‍ പറഞ്ഞു.ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാം.

മുന്‍ഗണന റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ലൈംഗിക തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ തിരുമാനിച്ചതായി കേരളം അറിയിച്ചു.നാഗേശ്വര റാവു, ബിആര്‍ ഗവായി, ബിവി നഗര്‍ത്തന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2011 ല്‍ തന്നെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.അത് നടപ്പായില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ സത്യവാങ്ങ്മൂലം.

17-Dec-2021