കേരളത്തിൽ ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണം

കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു പ്രഖ്യാപിച്ച ആദ്യ ഞായർ നിയന്ത്രണം തുടങ്ങി. ഇന്ന് അർധരാത്രി 12 വരെയാണു ലോക്ഡൗണിനു സമാനമായ നിയന്ത്രണം. അവശ്യ സർവീസുകൾക്കെല്ലാം ഇളവുണ്ട്. പോലീസ് പരിശോധന കർക്കശമാണ്. അടുത്ത 30നും ഞായർ നിയന്ത്രണമുണ്ടാകും.

ഇന്ന് അനുവദനീയമായ ഇളവുകൾ

അടിയന്തര അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ, കന്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ടീ സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയ്ക്ക് സ്ഥാപനത്തിന്‍റെ ഐഡി കാർഡ് കൈയിൽ കരുതണം.

ടെലികോം, ഇന്‍റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവഹണത്തിനു യാത്ര ചെയ്യാം

ചികിത്സ ആവശ്യത്തിനു പോകുന്ന രോഗികൾ, വാക്സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാം

ദീർഘദൂര ബസ് സർവീസ്, ട്രെയിൻ വിമാനയാത്രകൾ അനുവദനീയമാണ്.

എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനു പൊതു ഗതാഗത വാഹനങ്ങൾ, ടാക്സികൾ, ഗുഡ്സ് കാരേജ് എന്നിവയ്ക്ക് അനുമതിയുണ്ട്.

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം,മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ ഒന്പതു വരെ പ്രവർത്തിക്കാം.

ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറി, പാഴ്സൽ എന്നിവയ്ക്കായി രാവിലെ ഏഴു മുതൽ രാത്രി ഒന്പതു വരെ പ്രവർത്തിക്കാം.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജ പ്പെടുത്തുന്നു. പരിപാടികളിൽ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കണം.

ഇ കോമേഴ്സ് -കൊറിയർ സേവനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒന്പതു വരെ അനുവദനീയമാണ്. അതിനുശേഷം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർക്കു ആയതിന്‍റെ രേഖകൾ സഹിതം സ്വന്തം വാഹനം, ടാക്സിയിൽ യാത്ര ചെയ്യുന്നതും ഹോട്ടൽ, റിസോർട്ടിൽ താമസിക്കുന്നതും അനുവദനീയമാണ്.

സിഎൻജി, എൽഎൻജി, എൽപിജി ട്രാൻസ്പോർട്ടേഷൻ അനുവദനീയമാണ്.

മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും, പരീക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ളവർക്കും അഡ്മിറ്റ് കാർഡ്, ഐഡി കാർഡ്, ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം

ആശുപത്രികൾ, ഡിസ്പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നഴ്സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്ര അനുവദനീയമാണ്.

ടോൾ ബൂത്ത്, പ്രിന്‍റ്, ഇലക്ട്രോണിക്, വിഷ്വൽ ആൻഡ് സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദനീയമാണ്.

സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര അനുവദനീയമാണ്.

അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന റിപ്പയറിംഗിനായി വർക്ക് ഷോപ്പുകൾക്ക് പ്രവർത്തിക്കാം.

23-Jan-2022