അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണം
അഡ്മിൻ
അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണംമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അവരവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച (അധ്യാപക/അനധ്യാപക ജീവനക്കാരുടേയും കുട്ടികളുടേയും ഹാജർനില, വാക്‌സിനേഷൻ സ്റ്റാറ്റസ്, കോവിഡ് കേസുകളുടെ എണ്ണം, ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസ്സുകളുടെ പുരോഗതി മുതലായവ) വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണമെന്നും അദ്ദേഹം അറിയിച്ചു.
ആർ.ഡി.ഡി മാരും, എ.ഡി.മാരും റിപ്പോർട്ട്ഡ യറക്ടറേറ്റിലേക്ക് നൽകണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഴ്ചയിലൊരിക്കൽ സർക്കാരിനും പ്രസ്തുത റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. വാക്‌സിനേഷൻ നൽകുന്നത് സംബന്ധിച്ച്ക്യാ മ്പയിൻ നടത്തണം.
സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ട്സോ ഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെ അംഗീകൃത നയങ്ങൾക്കെതിരെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും.
ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കും.
അതേപോലെ തന്നെ 10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക്
യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ/ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. നവംബർ 1 ന് ഓഫ്‌ലൈൻ ക്ലാസ്സുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ള
മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു..
ഇതിനായി സ്‌കൂൾതലത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം.
ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.
കോവിഡ് പോസിറ്റീവ് കുട്ടികൾക്ക്പ രീക്ഷയെഴുതാൻ പ്രത്യേക റൂം ഉണ്ടായിരിക്കും. എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത്പ രീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ്. പ്ലസ് വൺ പരീക്ഷ നടത്തിയത് കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുണ്ടായി.
ഈ വർഷം പൊതുപരീക്ഷയ്ക്ക് 60% ഫോക്കസ് ഏരിയയിൽ നിന്ന് 70% ചോദ്യങ്ങൾക്കാണ്ഉ ത്തരമെഴുതേണ്ടത്. ആകെ 105% ചോദ്യങ്ങൾ നൽകും. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30%
ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 45% ചോദ്യങ്ങൾ നൽകും. വിദ്യാർത്ഥികളുടെ മികവിനനുസരിച്ച് മുല്യ നിർണ്ണയം നടത്തുന്നതിനാണ് മാറ്റങ്ങൾ.
എൻട്രൻസ് ഉൾപ്പടെയുള്ള പരീക്ഷകളിൽ എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമ്പോൾ നമ്മുടെ കുട്ടികൾ പിന്നോക്കം പോകാൻ പാടില്ല. ഇന്റേണൽ/പ്രാക്ടിക്കൽ മാർക്കുകൾ കൂടി വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിന് കൂട്ടിച്ചേർക്കുന്നുണ്ട്. എ+ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തും. കോവിഡ് മഹാമാരിക്കാലത്ത് ഏത്
സംവിധാനത്തിലുമെന്നപോലെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ അനിവാര്യമാണ്. കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് രക്ഷകർത്താക്കൾക്ക് കൂടി മാർഗ്ഗനിർദ്ദേശം എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ നൽകുന്നതാണ്. കുട്ടികളുടെ പരീക്ഷാപേടിയെ കുറച്ചു കൊണ്ടു വരാനുതകും വിധമാണ്
ക്രമീകരണങ്ങൾ. ഈ സാഹചര്യത്തിൽ അനാവശ്യഭീതി സൃഷ്ടിക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
27-Jan-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ