ഉക്രൈനുമായി ഒരു യുദ്ധം റഷ്യ ആഗ്രഹിക്കുന്നില്ല: വ്‌ളാഡിമർ പുടിൻ
അഡ്മിൻ
ഉക്രൈനുമായി ഒരു യുദ്ധം റഷ്യ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. ജർമ്മൻ ചാൻസലറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം.ഉക്രൈൻ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം തേടാൻ റഷ്യ തയ്യാറാണെന്ന് പുടിൻ പറഞ്ഞു.
അതേസമയം, റഷ്യയുടെ ആവശ്യങ്ങളോട് നാറ്റോ സഖ്യം അനുകൂലമായി പ്രതികരിക്കുന്നില്ല.യൂറോപ്പിന്റെ സൈനിക സഖ്യമായ നാറ്റോയിൽ ചേർന്ന് യുക്രൈൻ ഒരു യൂറോപ്യൻ സഖ്യ രാജ്യമാകുന്നത് റഷ്യ ആഗ്രഹിക്കുന്നില്ല. ഇതാണ് യുദ്ധത്തിന് കാരണം.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളും ഇന്ന് നാറ്റോയുടെ ഭാഗമാണ്. നാറ്റോ അമേരിക്കയുടെ ഉറച്ച പിന്തുണക്കാരാണ്. ശീതയുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ, നാറ്റോ അതിർത്തിക്കടുത്ത് എവിടെയും ഉണ്ടാകരുതെന്ന് റഷ്യ നിർബന്ധിച്ചു.
അതേസമയം വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് യുക്രൈനിലുള്ളത്.
യുക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ചും താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ഥികള്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം. ഇന്ത്യൻ പൗരന്മാരോട് യുക്രൈനിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു.