പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോന്‍സണ്‍മാവുങ്കലുമായി ബന്ധ്‌പ്പെട്ട കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ പണം കൈപ്പറ്റിയെന്ന് ആരോപണം എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേററ് അന്വേഷിക്കും. സുധാകരനെതിരായ കേസിനെക്കുറിച്ച് ക്രൈംബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ ഇ ഡി തിരുമാനിച്ചിട്ടുണ്ട്.
കെ സുധാകരൻ പത്ത് ലക്ഷം രൂപാ കൈപറ്റിയെന്ന ആരോപണത്തിലാണ് കെ സുധാകരനെതിരെ ഇ ഡി അന്വേഷണം വരുന്നത്. കേസിലെ പരാതിക്കാരനായ അനൂപിന്‍റെ മൊഴിയാണ് സുധാകരന് തിരിച്ചടിയായത്. 2018 ൽ കലൂരിലെ വാടക വീട്ടിൽ വെച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്‍റെ മൊഴി.
ഈ സമയത്ത് കെ സുധാകരനും ഈ വീട്ടിലുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ 10 ലക്ഷം കെ സുധാകരൻ കൈപ്പറ്റി. പാർലമെന്‍റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്‍റെ വിദേശത്തു നിന്നെത്തിയ പണം വിടുവിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴി.
അതേസമയം, മോന്‍സന്‍മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ ഐ ജി ലഷ്മണയെയും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെയും പ്രതിയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കെ സുധാകരനെ രണ്ടാം പ്രതിയാക്കിയിരിക്കുന്നത്.