കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തില്‍ സിപിഎം നേതാവ് എം. സ്വരാജിന്റെ പൂക്കളുടെ പുസ്തകം പുരസ്‌കാരത്തിനര്‍ഹമായി. ഉപന്യാസത്തിനുള്ള സി .ബി. കുമാര്‍ അവാര്‍ഡിനാണ് സ്വരാജ് അര്‍ഹനായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായിരുന്നു സ്വരാജ് 11077 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷവും ഇടതുവിരുദ്ധ ചേരിയും സ്വരാജിനെതിരെ ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടിയതാണ് ‘പൂക്കളുടെ പുസ്തകം’ എന്ന ഗ്രന്ഥം. ഏറ്റവും കൂടുതൽ മാർക്ക് വിധികർത്താക്കൾ നൽകിയ പുസ്തകത്തിനാണ് പുരസ്കാരം നൽകുന്നത് എന്ന് അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ പ്രതികരിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ 2024 ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനുമാണ് ലഭിച്ചത്. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്ക് സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 പിന്നിട്ട എഴുത്തുകാര്‍ക്കാണ് പുരസ്‌കാരം നൽകാറുള്ളത്.