സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ‘ആയുധമാക്കുന്ന’ പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.

മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നടപടിയെ ശക്തമായി അപലപിച്ച സ്റ്റാലിൻ, കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരേ ‘ആയുധമാക്കുന്ന’ പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.