വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്നും കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ലെന്നും മന്ത്രി ഷിബു ബേബി ജോൺ.അതിരപ്പിള്ളി പുല്ലേർ കാട്ട് മോഹനൻ (65) ആണ് കാട്ടാന ആക്രകമണത്തിൽ മരിച്ചത് .

പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു ആക്രമണത്തിൽ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഈ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരുമെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.