കുംഭമേളയ്ക്കിടെ 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ മോശം പ്രതികരണമാവുമായി ബിജെപി എം പി ഹേമ മാലിനി
അഡ്മിൻ
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്കിടെ 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ മോശം പ്രതികരണമാവുമായി ബിജെപി എം പി ഹേമ മാലിനി. ജനുവരി 29 ന് നടന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്നായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം.
അതേസമയം കുംഭമേളയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രതിപക്ഷം വിഷയം പെരുപ്പിച്ച് കാണിക്കുകയാണെന്നും ഹേമ മാലിനി പ്രതികരിച്ചു. എന്നാൽ ഹേമ മാലിനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
യഥാർഥത്തിൽ ഇവിടെ മുപ്പതല്ല, കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അപകടത്തിൽ മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി എംപിയും ബോളിവുഡ് നടിയുമായ ജയ ബച്ചനും ആരോപിച്ചിരുന്നു.