റാഗിങ് തടയാൻ സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കും: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
വിദ്യാലയങ്ങളിലെ റാഗിങ് തടയാൻ സർക്കാർ ഇടപെടുമെന്ന് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കും. അതിനായി വിശദമായ പഠനം നടത്തുമെന്നും വി. ശിവൻകുട്ടി പറഞ്ഞു. റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരുമെന്നും ഇതിന് ഉന്നത പഠനം നടത്താൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭിയാൻ വഴിയുള്ള വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിലായതിൽ കേന്ദ്രത്തെ അദ്ദേഹം വിമർശിച്ചു. വിദ്യാഭ്യഭ്യാസ നിയമത്തിൽ കേന്ദ്ര സർക്കാർ ഒപ്പ് വെക്കാത്തതാണ് പണം നൽകാത്തതിന് കാരണം. പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സബ്ജറ്റ് മിനിമം ഈ വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എട്ടാം ക്ലാസ് മുതലായിരിക്കും ഇത് നടപ്പാക്കുക. വിദ്യാർത്ഥികളെ തോൽപ്പിക്കുക അല്ല സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതേലും വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസ് ആകാൻ അവസരം നൽകും. 9, 10 വർഷങ്ങളിൽ വരും വർഷങ്ങളിൽ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.