ഒരു ദുരന്ത ബാധിതരരേയും ഒറ്റപ്പെടാന്‍ അനുവദിക്കില്ല: മന്ത്രി കെ രാജന്
അഡ്മിൻ
ലോകത്ത് എവിടെയും കാണാന്‍ കഴിയാത്ത പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ലോക മാത്യകയിലേക്ക് കടക്കുകയാണ് കേരളമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒരു ദുരന്ത ബാധിതരരേയും ഒറ്റപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ട 298 മനുഷ്യര്‍ ഇന്ന് നമുക്കൊപ്പം ഇല്ല. അവരെ തിരിച്ച് കൊണ്ടു വരാന്‍ കഴിയില്ല. എന്നാല്‍ അതൊഴിച്ച് ചൂരല്‍മലയ്ക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നല്കാന് പോവുകയാണെന്ന് മന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പെന്ന മുഖ്യമന്ത്രിയുടെ സ്വപനം സഫലീകരിക്കാന്‍ ഒറ്റക്കെട്ടായി എല്ലാവരും നില്ക്കുന്നു. 1038 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന മൈക്രോ പ്ലാനായുള്ള ഭൂമി വേഗത്തില്‍ കണ്ടെത്താനായി. ചൂരല്‍ മലയിലെ മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
രക്ഷകര്‍ത്താകള്‍ നഷ്ടപ്പെട്ട 21 കുട്ടികളുടെ 25 വയസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവസാനത്തെ ദുരന്ത ബാധിതനെ വരെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.