കേരളം ലഹരിക്കെതിരെ യുദ്ധം നയിക്കുന്നു: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനം ലഹരിക്കെതിരെ യുദ്ധം നയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറകളെ കൊടും വിപത്തുകളിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗവും വ്യാപനവും തടയാൻ വിപുലമായ യോഗം ചേർന്നു. വിവിധ വകുപ്പുകൾ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവർത്തികൾ വിശദീകരിച്ചു. ചർച്ചയിലെ നിർദേശങ്ങൾ വിദഗ്ധസമിതിയെ അറിയിക്കും. ഈ മാസം 16 മതമേലധ്യക്ഷൻമാരുടെ യോഗവും 17 ന് സർവകക്ഷി യോഗവും ചേരും. ചുരുങ്ങിയ കാലയളവിൽ 2503 ലഹരി സോഴ്‌സുകൾ റിപ്പോർട്ട് ചെയ്തുവെന്നും ലഹരി എത്തിക്കുന്നവർക്കും, കടത്തുന്നവർക്കും എതിരായി കർശനമായ നടപടി ആണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ്, എക്സൈസ് സേനകളുടെ സംയുക്ത യോഗം ചേർന്ന് ഒരുമിച്ചുള്ള പരിശോധന നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സംയുക്ത പരിശോധന തുടരുകയാണ്. 469 സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചു. ലഹരിക്കെതിരായ യുദ്ധം ആരാഭിക്കേണ്ടത് വീടുകളിൽ നിന്നാണ്. ജീവിതമാണ് ലഹരി ക്യാമ്പയിൽ അതിന്റെ ഭാഗമായി നടക്കുന്നു. എല്ലാ മേഖലകളിലും ഉള്ള ആളുകളുടെ കൂട്ടായിമ്മ സംഘടിപ്പിക്കും. അതിന്റെ ഭാഗമായുള്ള സാമൂഹ്യ ഇടപെടൽ സംഘടിപ്പിക്കും.
ലഹരി വിമുക്തി നേടാൻ കൗസിലിങ്ങും, ചികിത്സയും നൽകുന്നുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ വിമുക്തി ഡീ അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഡി അഡിക്ഷൻ സെന്ററുകളിലെ അക്രമാസക്തരായവരെ താമസിപ്പിക്കാൻ ജില്ലത്തിൽ 1 വീതം സെന്ററുകൾ ആരംഭിക്കും.ലഹരി വിമുക്ത കേരളം പടുത്തുയർത്താൻ എല്ലാവർക്കും ഒരുമിച്ച് പോരാടാം.- മുഖ്യമന്ത്രി പറഞ്ഞു.