ശബരിമല ദ്വാരപാലക ശിൽപ്പം, പകുതി സ്വർണം മാത്രമാണ് പൂശിയതെന്ന് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണവും ചെമ്പും വേർതിരിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. സ്വർണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

സ്വർണം പൂശുന്നതിന് മുന്നോടിയായി, രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചെടുത്തിരുന്നു. ഇതിലൂടെ ആകെ 989 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. എന്നാൽ, വേർതിരിച്ചെടുത്തതിന്റെ പകുതി സ്വർണം മാത്രമാണ് ശിൽപ്പത്തിൽ പൂശാനായി ഉപയോഗിച്ചത്, അതായത് 404.8 ഗ്രാം സ്വർണം. കൂടാതെ, 109.243 ഗ്രാം സ്വർണം ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന് കൈമാറിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നടപടികൾക്ക് ശേഷം 474.9 ഗ്രാം സ്വർണം മിച്ചമുണ്ടായിരുന്നതായും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

10-Oct-2025