മന്ത്രിമാരായ എ സി മൊയ്‌തീൻ. കെ ടി ജലീൽ എന്നിവരും വിമാനത്താവളത്തിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളിലും സന്ദർശനം നടത്തി
അഡ്മിൻ
എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നേരിട്ടെത്തും. രാവിലെ മുഖ്യമന്ത്രിയും ഗവർണറും തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്ക് പുറപ്പെടും. അപകടത്തിൽപ്പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവർ സന്ദർശിച്ചേക്കാം
ഇവർക്കൊപ്പം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരുമുണ്ടാകും. രാവിലെ പത്തോടെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിലാണ് ഇവർ കരിപ്പൂരിൽ എത്തും.
മന്ത്രിമാരായ എ സി മൊയ്‌തീൻ. കെ ടി ജലീൽ എന്നിവരും വിമാനത്താവളത്തിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളിലും സന്ദർശനം നടത്തി. രാത്രിമുതൽ എ സി മൊയ്‌തീനാണ് സർക്കാരിന് വേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരനും കരിപ്പൂരിലെത്തിയിട്ടുണ്ട്. കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും കരിപ്പൂരിൽ ഇന്ന് എത്തും.
അപകടത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം സടത്തുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക് ബോക്‌സ് അടക്കം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.