അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യുപിയിൽ തലവേദനയാകുന്നു

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ശക്തമാകുകയാണ്. ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന തലവേദനയാണ് അലഞ്ഞു തിരിയുന്ന പശു. കന്നുകാലികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നു. പശു പൊതുജനങ്ങളുടെ സൈര്യ ജീവിതത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം ആഗ്ര (10.67 ലക്ഷം), ബുലന്ദ്ഷഹര്‍ (9.72 ലക്ഷം), അലിഗഢ് (9.42 ലക്ഷം) എന്നിവിടങ്ങളില്‍ എരുമകളുടെ എണ്ണം കന്നുകാലികളേക്കാള്‍ വളരെ കൂടുതലാണ്. യഥാക്രമം 2.83 ലക്ഷം, 3.04 ലക്ഷം, 3.11 ലക്ഷം. ഗോരഖ്പൂരില്‍ (2.87 ലക്ഷം, 2.53 ലക്ഷം), ഡിയോറിയ (2.88 ലക്ഷം, 1.91 ലക്ഷം), മിര്‍സാപൂര്‍ (5.11 ലക്ഷം, 2.88 ലക്ഷം) എന്നിവിടങ്ങളില്‍ പോത്തുകളേക്കാള്‍ കൂടുതല്‍ കന്നുകാലികളാണുള്ളത്. ഇവ വ്യാപകമായി ഗോതമ്പ് കൃഷിയും കരിമ്പ് കൃഷിയും നശിപ്പിച്ചു.

കടുക് കൃഷിയുടെ അവസ്ഥയും സമാനമാണ്. അഞ്ച് വര്‍ഷം മുമ്പ് എല്ലാവരും ഗോവധം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും അതിനായി ബിജെപി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്തവണ ബിജെപി പ്രചാരണത്തില്‍ ഇത്തിരി പിന്നിലാണ്. കാരണം പശു തന്നെ.

യോഗിക്ക് മുമ്പുള്ള സര്‍ക്കാരിന്റെ കാലത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലം വിളനാശം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. പുതിയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച ഉന്നാവോയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി റാലി പ്രസംഗത്തില്‍, മാര്‍ച്ച് 10 ന് ശേഷം, നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, 'ഛുട്ടാ ജാനവരോന്‍ സേ പരേശാനി' എന്നിവ പരിഹരിക്കുന്നതിനുള്ള പുതിയ നയം അദ്ദേഹം വാഗ്ദാനം ചെയ്തു.

22-Feb-2022