അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര: മുഖ്യമന്ത്രി
അഡ്മിൻ
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ട. അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇടത് പ്രചാരണം ഏകോപിപ്പിക്കുന്ന മുഖ്യമന്ത്രി തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് ബൂത്ത് സെക്രട്ടറിമാര്‍ ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന നിര്‍ദേശമാണ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. അതേസമയം, മണ്ഡലത്തില്‍ മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. താഴേത്തട്ടിലെ യോഗങ്ങളില്‍ പങ്കെടുത്ത് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.