ശനിയാഴ്‌ച വൈകിട്ട്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.

അതിരാണിപ്പാടത്തെ കൂറ്റൻ ഗിത്താറിൽ ചൊവ്വ മുതൽ സകലകലയുടെ ഈണങ്ങളുതിരും. ഇനി അഞ്ചുനാൾ കൗമാരകേരളത്തിന്റെ സർഗവസന്തങ്ങൾക്ക്‌ കാതോർത്ത്‌ കോഴിക്കോട്‌ നഗരം കണ്ണിമചിമ്മാതെ കൂട്ടിരിക്കും. അറുപത്തൊന്നാമത്‌ കേരള സ്കൂൾ കലോത്സവത്തിന്‌  24 വേദികളിലാണ്‌ അരങ്ങുണരുക. മുഖ്യവേദിയായ അതിരാണിപ്പാടത്ത്‌ (വിക്രം മൈതാനം)  രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്‌ഘാടനംചെയ്യും. കൂറ്റൻ ഗിത്താറിന്റെ മാതൃകയിലൊരുക്കിയ കൊടിമരത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തും. അറബിക്‌, സംസ്‌കൃതം മേളകൾ  ഉൾപ്പെടെ 239 ഇനങ്ങളിലാണ്‌ മത്സരം. 9352 കുട്ടികൾ പങ്കാളികളാകും. അപ്പീൽ ഇതിനുപുറമെയാണ്‌. രജിസ്‌ട്രേഷൻ തുടങ്ങി.  ശനിയാഴ്‌ച വൈകിട്ട്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.

03-Jan-2023