അവസാനം നീതിയുടെ പ്രകാശം

ഇപ്പോള്‍ താങ്കളെ നിരപരാധിയെന്ന് പരമോന്നത നീതിപീഠം വിധി കല്‍പ്പിച്ചു. ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ ഉത്തരവായി. രാജ്യത്തിന്‍റെ കുതിപ്പിനെ മുന്‍നിര്‍ത്തി ക്രയോജനിക് മുന്നേറ്റത്തിന് വേണ്ടി ഇനിയും പ്രയത്‌നിച്ചുകൂടെ?

ഞാന്‍ ക്രയോജനിക് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിക്കുമ്പോഴല്ലേ എന്നെ ചാരനെന്ന് മുദ്രകുത്തിയത്. എന്നെ ചാരനാക്കാന്‍ പ്രയത്‌നിച്ചവര്‍ ജയിച്ചല്ലോ. ഇനി ക്രയോജനികിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് ആവില്ല.  എന്നിലെ ശാസ്ത്രജ്ഞനെ കൊന്നവരോട് പറയു, ക്രയോജനിക് പൂര്‍ണ അര്‍ത്ഥത്തില്‍ വികസിപ്പിക്കാന്‍. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍. കോടികളുടെ നേട്ടം കൊയ്യാന്‍. എനിക്കെതിരെ മസാലക്കഥകള്‍ എഴുതി പിടിപ്പിച്ചവരോട് പറയൂ. എന്നെ അവര്‍ ഒരു വ്യവഹാരിയാക്കി മാറ്റി. ഒരു ശാസ്ത്രജ്ഞന്റെ സ്വപ്നങ്ങള്‍ക്ക് പകരം എന്റെ മനസില്‍ അവര്‍ നിയമപുസ്തകത്തിലെ വകുപ്പുകള്‍ തുന്നിചേര്‍ത്തു. ഇവിടുത്തെ പോലീസും ഐ ബിയും കൂടി ചെയ്ത പാതകമാണ് എന്റെ ജീവിതം. എന്നെ മാത്രമല്ല ഇല്ലാതാക്കിയത്. ചാരക്കേസിന് ശേഷം ഐ എസ് ആര്‍ ഒയുടെ അന്തരീക്ഷം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭയവും വിശ്വാസമില്ലായ്മയും അവിടെ വാഴുന്നു. ലൈബ്രറി പോലും ആരും ഉപയോഗിക്കില്ല. ഒരു രേഖയും ആരും കൈയിലെടുക്കില്ല. എല്ലാവര്‍ക്കും ഭയമാണ്. ഭയത്തില്‍ നിന്ന് ഒരിക്കലും വിജയവും നേട്ടവും  ഉണ്ടാവില്ല. പരാജയം മാത്രമേ ഉണ്ടാവു. രാജ്യത്തെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.

ഒരു ജന്‍മത്തില്‍ ഒരു ജീവിതം. പൊതുവില്‍ അങ്ങനെയാണ് പറയുക. ഒരു നദി, ഒരു സുപ്രഭാതത്തില്‍ വഴിമാറി ഒഴുകും പോലെ ആ ജീവിതം മാറിമറിഞ്ഞാലോ? നമ്പി നാരായണന്റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ്. ജീവിത വഴിയില്‍ അന്നുവരെ കണ്ട എല്ലാ ദൃശ്യങ്ങളും അനുഭവങ്ങളും ഒരു ദിവസം ഇല്ലാതാവുന്നു. ചിരിയും ചിന്തകളും വികാരവും ലക്ഷ്യങ്ങളും മാറിമറിയുന്നു. ഒരു ജന്‍മത്തില്‍ തന്നെ വ്യത്യസ്തമായ ലക്ഷ്യത്തിലേക്ക് ഉന്നം വെച്ച് രണ്ടാം ജീവിതം. നമ്പിനാരായണനെ മറന്നുപോയോ? ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനിലെ(ISRO) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം ഒരു കാലത്ത് മാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെട്ടപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തി. കുറേയേറെ വേട്ടയാടലുകള്‍ക്ക് വിധേയനായ വ്യക്തി. ഏറെക്കാലത്തെ നിയമ വ്യവഹാരങ്ങള്‍ക്ക് ശേഷം പരമോന്നത കോടതി നമ്പി നാരായണന്‍ കുറ്റവാളിയല്ല എന്ന് വിധിച്ചു. ഇപ്പോള്‍ സുപ്രീംകോടതി നമ്പി നാരായണന് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കണമെന്ന് വിധിച്ചിരിക്കുന്നു. ചാരക്കേസിന് പിന്നിലുള്ള ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നു. ഒരു നിരപരാധിയെ കുറ്റവാളിയെന്ന് മുദ്രകുത്തിയ, അതുവഴി രാജ്യത്തിന്റെ മുന്നേറ്റത്തിന് തടസമുണ്ടാക്കിയതിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന കോടതിയുടെ നിര്‍ദേശം നടപ്പിലാക്കാനുള്ള നിയമപോരാട്ടത്തില്‍ നമ്പി നാരായണന്‍ വിജയിച്ചിരിക്കുന്നു. ബഹിരാകാശത്തെ കീഴടക്കാനുള്ള ചിന്തകളിലൂടെ സഞ്ചരിച്ച നമ്പി നാരായണന്റെ മനസ്, ഒരുപാട് കാലം കോടതിയുടെ ഹൃദയമിടിപ്പിന്റെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുകയായിരുന്നു. ഇപ്പോള്‍ നീതിയുടെ പ്രകാശ കിരണങ്ങള്‍ ഉദിച്ചിരിക്കുന്നു. അപ്പോള്‍ ജീവിതത്തിന്റെ കഠിനകാലത്തിലൂടെ നമ്പി നാരായണന്‍ ഒരിക്കല്‍ കൂടി മനസോടിക്കുന്നു.

പ്രീജിത്ത് രാജ് : 1994 നവമ്പര്‍ 30 ആവും താങ്കളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും വേദനാജനകവുമായ ദിവസം അല്ലെ? താങ്കള്‍ ചാരക്കേസിലെ പ്രതിയായ ദിവസം. ഐ എസ് ആര്‍ ഒ യിലെ രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്റെ പദവിയില്‍ നിന്ന് ഒരു രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട ദിവസം. ആ ദിവസം നടന്ന സംഭവങ്ങളെ താങ്കള്‍ എങ്ങിനെയാണ് ഓര്‍ത്തെടുക്കുന്നത്?

നമ്പി നാരായണന്‍ : തീര്‍ച്ചയായും. എന്റെ വീട്ടിലേക്ക് അന്നാണ് ഒരു രാജ്യദ്രോഹിയുടെ വീട്ടിലേക്കെന്ന പോലെ പോലീസുകാര്‍ ഇരച്ചുവന്നുകയറിയത്. എന്നെ അറസ്റ്റ് ചെയ്തു. അവരൊന്നു ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ ഞാന്‍ സ്റ്റേഷനിലേക്ക് പോവുമായിരുന്നു. പക്ഷെ, ചില രംഗങ്ങള്‍ സൃഷ്ടിക്കാന്‍ മുന്‍കൂട്ടി ഉറപ്പിച്ചതുപോലെയാണ് വീട്ടിലേക്ക് പോലീസ് എത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോവുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി, എന്റെ കുടുംബത്തെ. ആലംബം നഷ്ടപ്പെട്ട പോലെ എന്റെ ഭാര്യ തളര്‍ന്ന് നിലത്തേക്ക് വീഴുന്നു. എന്നിലേക്ക് സങ്കടം മഴ പോലെ കോരിച്ചൊരിഞ്ഞു. ഞാനെന്ത് ചെയ്യാന്‍? അത്രയും വേദന അതിനുമുന്‍പൊരിക്കലും ഞാന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മണിക്കൂറുകള്‍ക്ക് മുമ്പ്, ദിവസങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഞാനല്ല അപ്പോഴുള്ള ഞാന്‍. എന്നിലേക്ക് ഒരുതരം നിസംഗത വന്ന് മൂടി. ഒന്നും ചെയ്യാന്‍ സാധിക്കാത്തവനിലേക്ക്, നിര്‍വാഹമില്ലാത്തവനിലേക്ക് പെയ്തിറങ്ങുന്ന വല്ലാത്തൊരു നിസംഗത. ഞാന്‍ ചേരക്കേസിലെ പ്രതിയായി മാറുകയായിരുന്നു. വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലേക്കാണ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അവിടെ ചോദ്യം ചെയ്യലൊന്നുമുണ്ടായിരുന്നില്ല. അവിടുത്തെ പോലീസുകാര്‍ എ ഡി ജി പി ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് പറഞ്ഞു. ഒരു ദിവസം അവിടെ നിര്‍ത്തി. പക്ഷെ, അദ്ദേഹം വന്നതേയില്ല. 

· വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ താങ്കളെ  ഒരു ദിവസം നിര്‍ത്തിയത് എന്തിനായിരുന്നു? അന്ന് പോലീസ് ഉപദ്രവിച്ചോ? അറസ്റ്റ് രേഖപ്പെടുത്തി എ ഡി ജി പിയുടെ ക്യാമ്പിലേക്ക് താങ്കളെ കൊണ്ടുപോകാമായിരുന്നില്ലേ? മാധ്യമങ്ങള്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വന്നിരുന്നോ?

എന്നെയവര്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി സ്റ്റേഷനില്‍ ഇരുത്തി. എന്തുകൊണ്ടോ ലോക്കപ്പിലേക്ക് വലിച്ചെറിഞ്ഞില്ല. എസ് ഐയുടെ റൂമിന് മുന്നിലുള്ള ഒരു തടിബഞ്ചില്‍ രാത്രി ഇരിക്കാന്‍ അനുവദിച്ചു. രാത്രിയില്‍ എപ്പോഴോ മയങ്ങി എന്ന് തോന്നുന്നു. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍. പൂരിപ്പിക്കാനാത്ത സങ്കീര്‍ണമായ സമസ്യകള്‍. എന്നോട് വിശദീകരണങ്ങള്‍ തേടാത്ത പോലീസുകാര്‍ അവര്‍ക്ക് തോന്നിയതുപോലെ പല കാര്യങ്ങളും രാത്രിയില്‍ പത്രക്കാരോട് പങ്കുവെക്കുന്നുണ്ടായിരുന്നു. രാവിലെ സ്റ്റേഷനില്‍ കൊണ്ടിട്ട മലയാള മനോരമ വായിക്കുന്ന പോലീസുകാരന്‍ പത്രം നിവര്‍ത്തിപ്പിടിച്ചപ്പോള്‍ കണ്ടു. എന്റെ ഫോട്ടോ. കൂടെ വലിയ വാര്‍ത്തയുമുണ്ട്. തങ്ങള്‍ പറഞ്ഞുകൊടുത്ത മസാലകള്‍ അച്ചടിമഷി പുരണ്ടതിന്റെ ആഹ്ലാദവുമായി ചില പോലീസുകാര്‍ പത്രത്തിന് വേണ്ടി പിടിവലി കൂടി. നേരം പുലര്‍ന്നപ്പോള്‍ തന്നെ പത്രക്കാരെത്തി, ക്യാമറാ ഫ്‌ളാഷുകള്‍ മിന്നി.

· അന്നത്തെ മാധ്യമ വേട്ട സമാനതകളില്ലാത്തതായിരുന്നല്ലോ. ചാരകേസില്‍ താങ്കളെ വേട്ടയാടിയത് പോലെ പിന്നീട് ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ മാധ്യമങ്ങള്‍ വേട്ടയാടിയിട്ടുണ്ട്. അതല്ലാതെ അത്തരത്തിലുള്ള വേട്ടയാടലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. ആ വാര്‍ത്തകളൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ?

ഞാനെങ്ങനെ ഓര്‍ക്കാതിരിക്കും. പേനകൊണ്ട് ഒരു ശാസ്ത്രജ്ഞനെ ഇല്ലാതാക്കാം, ഒരു രാജ്യത്തിന്റെ കുതിപ്പിനെ തടയിട്ട് നിര്‍ത്താം എന്ന് മാധ്യമങ്ങള്‍ തെളിയിച്ചല്ലോ. അവര്‍ ഇപ്പോള്‍ ഞാന്‍ ഇരയാണെന്നും എനിക്ക് നീതികിട്ടി എന്നുമൊക്കെ എഴുതി കാണുമ്പോള്‍ എനിക്ക് പഴയ വാര്‍ത്തകള്‍ പുളിച്ചു തികട്ടും. മരിച്ചാല്‍ പോലും അവര്‍ നിരത്തിയ അച്ചുകള്‍ എന്നെ പൊള്ളിക്കും. ഉമിത്തീ പോലെ ആ വാര്‍ത്തകളില്‍ ഞാനെന്നും നീറും. മാധ്യമങ്ങളുടെ ആ ഉത്സാഹം ആര്‍ക്ക് വേണ്ടിയായിരുന്നു? മാധ്യമങ്ങള്‍ അത് വെളിപ്പെടുത്തട്ടെ. അവരുടെ പേനത്തുമ്പിലൂടെ അധികാരക്കസേരകള്‍ വച്ചുമാറിയിരിക്കും. പല രാഷ്ട്രീയ അജണ്ടകളും നടപ്പിലാക്കിയിരിക്കും. പക്ഷെ, എനിക്ക്, എന്റെ ജിവിതത്തിന് സംഭവിച്ച നഷ്ടമോ? എന്റെ രാജ്യത്തിന് സംഭവിച്ച നഷ്ടമോ ഒരിക്കലും ആരും വിലയിരുത്തി കണ്ടില്ല.

· താങ്കളെ എപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്?

പേനകൊണ്ട് ഒരു ശാസ്ത്രജ്ഞനെ ഇല്ലാതാക്കാം, ഒരു രാജ്യത്തിന്റെ കുതിപ്പിനെ തടയിട്ട് നിര്‍ത്താം എന്ന് മാധ്യമങ്ങള്‍ തെളിയിച്ചല്ലോ. അവര്‍ ഇപ്പോള്‍ ഞാന്‍ ഇരയാണെന്നും എനിക്ക് നീതികിട്ടി എന്നുമൊക്കെ എഴുതി കാണുമ്പോള്‍ എനിക്ക് പഴയ വാര്‍ത്തകള്‍ പുളിച്ചു തികട്ടും. മരിച്ചാല്‍ പോലും അവര്‍ നിരത്തിയ അച്ചുകള്‍ എന്നെ പൊള്ളിക്കും. ഉമിത്തീ പോലെ ആ വാര്‍ത്തകളില്‍ ഞാനെന്നും നീറും. മാധ്യമങ്ങളുടെ ആ ഉത്സാഹം ആര്‍ക്ക് വേണ്ടിയായിരുന്നു? മാധ്യമങ്ങള്‍ അത് വെളിപ്പെടുത്തട്ടെ. അവരുടെ പേനത്തുമ്പിലൂടെ അധികാരക്കസേരകള്‍ വച്ചുമാറിയിരിക്കും. പല രാഷ്ട്രീയ അജണ്ടകളും നടപ്പിലാക്കിയിരിക്കും. പക്ഷെ, എനിക്ക്, എന്റെ ജിവിതത്തിന് സംഭവിച്ച നഷ്ടമോ? എന്റെ രാജ്യത്തിന് സംഭവിച്ച നഷ്ടമോ ഒരിക്കലും ആരും വിലയിരുത്തി കണ്ടില്ല.

സി ബി ഐക്ക് കേസ് കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്ത ദിവസമാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. അതിന് കാരണം എന്നെ പോലീസ് അറസ്റ്റ് ചെയ്തില്ല എങ്കില്‍ ഒരു കള്ളക്കേസാണെന്ന് പ്രത്യക്ഷത്തില്‍ ബോധ്യമാവുന്ന ചാരകേസില്‍ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല എന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു.

· താങ്കളെ സിബിഐ അറസ്റ്റ് ചെയ്യണമെന്നതില്‍ കേരള പോലീസിനുള്ള അമിതാവേശം എന്തായിരുന്നു? ഐ ബിയും ഈ കേസിന്റെ അന്വേഷണത്തില്‍ ഉണ്ടായിരുന്നില്ലേ?

ഈ കേസിന്റെ ഉള്ളടക്കം രാജ്യത്തിന്റെ പ്രമാദമായ രഹസ്യ ചോര്‍ച്ച സംബന്ധിച്ചതാണെന്ന് സ്ഥാപിക്കപ്പെടുന്നത് ഐ ബി ഇടപെടാന്‍ തുടങ്ങിയപ്പോഴാണ്. ആ സമയത്ത് ഐ ബിയുടെ ക്രാക് കൗണ്ടര്‍ വിഭാഗത്തിന്റെ മേധാവിയായിരുന്ന രത്തന്‍ സെഗാളിന് അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ പിന്നീട്പുറത്തുവന്നിട്ടുണ്ട്. 1996 നവമ്പറില്‍ ഐ ബി ഡയറക്ടറായിരുന്ന അരുണ്‍ഭഗവത്, രത്തന്‍ സെഗാളിനെ വിളിച്ചുവരുത്തി അമേരിക്കന്‍ വനിതയായ ഒരു സി ഐ എ ഏജന്റിനൊപ്പം ഒന്നിച്ച് താമസിച്ചും യാത്ര ചെയ്തും വിനോദിച്ചതിന്റെ വീഡിയോ ടേപ്പുകള്‍ കാണിച്ച് കൊടുക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തോട് സ്വയം വിരമിച്ചുപോവാന്‍ ഐ ബി ആവശ്യപ്പെടുകയും ചെയ്തു. ഈ വ്യക്തിയാണ് ചാരക്കേസിന്റെ സമയത്ത് മറിയം റഷീദയെ 'കിടപ്പുമുറിയിലെ ട്യൂണ' യെന്ന് താരതമ്യം ചെയ്തുകൊണ്ടുള്ള വാര്‍ത്ത പത്രക്കാര്‍ക്ക് എത്തിച്ചു കൊടുത്തത്.

· അപ്പോള്‍ സി ഐ എ ചാരക്കേസിന്റെ നിര്‍മാണ നിര്‍വഹണത്തില്‍ പങ്കാളിയായി എന്നാണോ? താങ്കളെപ്പോലുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞനെ കള്ളക്കേസില്‍ കുടുക്കി ഐ എസ് ആര്‍ ഒയുടെ, ഇന്ത്യയുടെ മുന്നേറ്റത്തെ ഇല്ലാതാക്കാന്‍ അമേരിക്ക പരിശ്രമിച്ചു എന്നാണോ?

ഇന്ത്യ-റഷ്യ സഹകരണത്തോടെ ക്രയോജനിക് സാങ്കേതിക വിദ്യ നമ്മുടെ രാജ്യത്തുണ്ടാവുന്നത് അമേരിക്കയ്ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. 600 കോടി ഡോളറിന് ക്രയോജനിക്ക് റോക്കറ്റുകള്‍ വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ നാസ പദ്ധതിയിടുന്ന കാലത്താണ് ഇന്ത്യ ആ സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ റഷ്യയുമായി കരാറില്‍ ഒപ്പിടുന്നത് എന്നത് മനസിലാക്കണം. അമേരിക്കയുടെ കച്ചവട താല്‍പ്പര്യത്തിന് വിഘാതമാവുന്ന ഈ കരാര്‍ നടപ്പിലാക്കാതിരിക്കുക എന്നത് അവരുടെ ആവശ്യമായിരുന്നു. ക്രയോജനിക് ടെക്‌നോളജി ഡയറക്ടരായിരുന്ന ഞാനും റഷ്യന്‍ ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് മേധാവി അലക്‌സ് വി വാസിനും ഒപ്പുവെച്ച കരാറിനെ പറ്റി അമേരിക്ക അറിഞ്ഞപ്പോള്‍ ഔദ്യോഗികമായി തന്നെ അവര്‍ ഉടമ്പടി മരവിപ്പിക്കാന്‍ ഇടപെട്ടു. അമേരിക്കയെ ഭയന്ന് റഷ്യ കരാറില്‍ നിന്ന് പിന്‍മാറി. പക്ഷെ, ഇന്ത്യയോട് നയതന്ത്രപരമായുള്ള ആത്മബന്ധത്തിന്റെ പേരില്‍ ക്രയോജനിക് യന്ത്രങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അതിന്റെ സാങ്കേതിക വിദ്യ എന്റെയും ശശികുമാറിന്റെയും തലച്ചോറിലായിരുന്നു ആലേഖനം ചെയ്തിരുന്നത്. ഞങ്ങള്‍ക്ക് സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ റോക്കറ്റുകള്‍ ക്രയോജനിക് സാങ്കേതികവിദ്യയുടെ മേന്‍മയോടെ ആകാശങ്ങള്‍ കീഴടക്കുമായിരുന്നു. രാജ്യദ്രോഹത്തിന്റെ, ചാരവേലയുടെ ആള്‍രൂപങ്ങള്‍ എന്ന ചാപ്പകുത്തി അവര്‍ ഞങ്ങളുടെ തലച്ചോറിനെ നിര്‍ജ്ജീവമാക്കി കളഞ്ഞു. രാജ്യത്തിന്റെ കുതിച്ചുചാട്ടത്തിന് തടയിട്ടുകളഞ്ഞു.

· താങ്കള്‍ക്ക് അമേരിക്കന്‍ പൗരത്വവും നാസയില്‍ ഉന്നത ഉദ്യോഗവും നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നില്ലേ? താങ്കള്‍ എന്തുകൊണ്ടാണ് അത് സ്വീകരിക്കാതിരുന്നത്?

എനിക്ക് എന്റെ രാജ്യത്തെ ഇഷ്ടമായിരുന്നത് കൊണ്ടുമാത്രം. എനിക്ക് എന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്നു. ഐ എസ് ആര്‍ ഓയില്‍ ജോലി ലഭിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. 25 സീറ്റാണ്. 30 അധ്യാപകര്‍. അവരെല്ലാം പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവിടുത്തെ അധ്യാപകനായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ദ്രവഇന്ധനം ഉപയോഗിച്ചുള്ള എന്‍ജിന്‍ പ്രവര്‍ത്തനം പഠിച്ചത്. മികച്ച വിജയം നേടിയപ്പോള്‍ അമേരിക്കന്‍ പൗരത്വവും നാസയില്‍ ഉന്നത ജോലിയും മറ്റ് സൗഭാഗ്യങ്ങളും നല്‍കാമെന്ന വാഗ്ദാനം എനിക്ക് നേരെ വെച്ചുനീട്ടി. അതൊക്കെ വേണ്ടെന്ന് വെക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. എന്റെ മനസില്‍ ഐ എസ് ആര്‍ ഒയും വിക്രം സാരാഭായിയുമായിരുന്നു നിറഞ്ഞ് തുളുമ്പിയിരുന്നത്. എന്റെ നാട് ഇന്ത്യയാണെന്ന ചിന്തയും. നാട്ടിലേക്ക് വന്നയുടന്‍ തന്നെ ഞങ്ങള്‍ ഇന്ത്യയുടെ ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിര്‍മിച്ചു. ചരിത്രത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ എന്നെയാണ് കുറച്ച് ചില്ലറയ്ക്ക് വേണ്ടി എന്റെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ കവര്‍ന്നുകടത്തിയവന്‍ എന്നാരോപിച്ചത്. രാജ്യത്തിന്റെ അഭിമാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച എന്റെ നെഞ്ചില്‍ തൊഴിച്ചുകൊണ്ടാണ് ആരുടെയോ വാടക ഗുണ്ടകളെ പോലെ തോന്നിച്ച ചില പോലീസുകാര്‍ രാജ്യദ്രോഹി എന്ന് വിളിച്ചത്.

· വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ മര്‍ദ്ദനം ഉണ്ടായോ? താങ്കളെ കോടതിയില്‍ ഹാജരാക്കിയത് എപ്പോഴാണ്? അവിടെ നിന്നും കസ്റ്റഡിയില്‍ വാങ്ങി എങ്ങോട്ടാണ് കൊണ്ടുപോയത്?

വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് എന്നെ മര്‍ദിച്ചില്ല. പോലീസ് സ്റ്റേഷനിലെ ബെഞ്ചില്‍ മയങ്ങിയുണരുമ്പോള്‍ എനിക്ക് എങ്ങോട്ടാണ് കാര്യങ്ങള്‍ മുന്നേറുന്നത് എന്നറിയില്ലായിരുന്നു. എന്ത് സംഭവിക്കുന്നു എന്നറിയാത്ത അവസ്ഥ. അറസ്റ്റ് ചെയ്ത് രണ്ടാമത്തെ ദിവസമാണ്. ഞാന്‍ പോലീസുകാരോട് ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ഇങ്ങോട്ട് വരുമോ? ഇപ്പോള്‍ വരും എന്ന മറുപടി അവര്‍ ആവര്‍ത്തിച്ചു. അപ്പോഴേക്കും പോലീസുകാരുടെ മനോഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. രാവിലെ ഒരു പോലീസുകാരന്‍ വല്ലാത്തൊരു വെറുപ്പോടെ നോക്കി കൊണ്ട് എന്റെ അരികിലേക്ക് വന്നു. എന്തിനാണെന്നെ നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ പെട്ടെന്ന് തല്ലാനോങ്ങിക്കൊണ്ട് എന്റെ നേരെ കുതിച്ചു. തൊട്ടുപോകരുത് എന്ന് ഉറക്കെ പറഞ്ഞ് ഞാന്‍ ബെഞ്ചില്‍ നിന്ന് എഴുനേറ്റു. അപ്പോഴേക്കും സ്റ്റേഷനിലെ എസ് ഐയും മറ്റ് ചില പോലീസുകാരും വന്ന് അയാളെ അവിടെ നിന്ന് കൊണ്ടുപോയി. ഒരു പോലീസുകാരന്‍ കാപ്പി വേണോ എന്ന് ചോദിച്ചു. സിഗരറ്റ് വേണോ എന്ന് മറ്റൊരു കോണ്‍സ്റ്റബിള്‍ ചോദിച്ചു. ഉത്തരം പറഞ്ഞില്ല. ഒന്നും കഴിച്ചില്ല, കുടിച്ചില്ല, വലിച്ചില്ല. ഉച്ചയ്ക്ക് ഒരു മണിവരെ സ്റ്റേഷനിലെ ബഞ്ചില്‍ ഇരുന്നു. ഉച്ചയ്ക്ക് വഞ്ചിയൂര്‍ കോടതിയിലേക്ക് കൊണ്ടുപോയി. കോടതി എന്നെ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വാങ്ങി പോലീസ് വാഹനത്തില്‍ പൂജപ്പുരയിലേക്ക് കൊണ്ടുപോയി. ലാറ്റക്‌സിന്റെ ഗസ്റ്റ് ഹൗസിലേക്ക്.

ഐ എസ് ആര്‍ ഓയില്‍ ജോലി ലഭിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. 25 സീറ്റാണ്. 30 അധ്യാപകര്‍. അവരെല്ലാം പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവിടുത്തെ അധ്യാപകനായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ദ്രവഇന്ധനം ഉപയോഗിച്ചുള്ള എന്‍ജിന്‍ പ്രവര്‍ത്തനം പഠിച്ചത്. മികച്ച വിജയം നേടിയപ്പോള്‍ അമേരിക്കന്‍ പൗരത്വവും നാസയില്‍ ഉന്നത ജോലിയും മറ്റ് സൗഭാഗ്യങ്ങളും നല്‍കാമെന്ന വാഗ്ദാനം എനിക്ക് നേരെ വെച്ചുനീട്ടി. അതൊക്കെ വേണ്ടെന്ന് വെക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. എന്റെ മനസില്‍ ഐ എസ് ആര്‍ ഒയും വിക്രം സാരാഭായിയുമായിരുന്നു നിറഞ്ഞ് തുളുമ്പിയിരുന്നത്. എന്റെ നാട് ഇന്ത്യയാണെന്ന ചിന്തയും. നാട്ടിലേക്ക് വന്നയുടന്‍ തന്നെ ഞങ്ങള്‍ ഇന്ത്യയുടെ ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിര്‍മിച്ചു. ചരിത്രത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ എന്നെയാണ് കുറച്ച് ചില്ലറയ്ക്ക് വേണ്ടി എന്റെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ കവര്‍ന്നുകടത്തിയവന്‍ എന്നാരോപിച്ചത്. രാജ്യത്തിന്റെ അഭിമാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച എന്റെ നെഞ്ചില്‍ തൊഴിച്ചുകൊണ്ടാണ് ആരുടെയോ വാടക ഗുണ്ടകളെ പോലെ തോന്നിച്ച ചില പോലീസുകാര്‍ രാജ്യദ്രോഹി എന്ന് വിളിച്ചത്.

· പൂജപ്പുര ഗസ്റ്റ് ഹൗസില്‍ വെച്ചാണല്ലൊ താങ്കള്‍ മൃഗീയമായ മര്‍ദനത്തിന് ഇരയായത്? രാജ്യത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ താങ്കളെ ശാസ്ത്ര സാങ്കേതിക പരിജ്ഞാനമുള്ള ആരെങ്കിലും ചോദ്യം ചെയ്യുകയുണ്ടായോ? ഒരു പോക്കറ്റടിക്കാരനെ തല്ലി കുറ്റം പറയിക്കുന്നത് പോലെ തെളിവുകളുണ്ടാക്കേണ്ട ഒരു കാര്യമായിരുന്നോ ചാരവൃത്തി എന്ന ആരോപണം?

താങ്കള്‍ പറഞ്ഞത് ശരിയാണ്. ചില സിനിമകളില്‍ കാണുന്ന ഇടിയന്‍കര്‍ത്താമാരെ പോലുള്ള പോലീസുകാര്‍ എന്നെ ഭീകരമായി മര്‍ദിച്ചു. ഒരു പോക്കറ്റടിക്കാരന് ലഭിക്കുന്ന പരിഗണന പോലും എനിക്ക് ലഭിച്ചില്ല. പൂജപ്പുര ഗസ്റ്റ് ഹൗസിലെ വെളിച്ചം അരിച്ചിറങ്ങുന്ന ഒരു മുറിയില്‍ അവരെന്നെ നിര്‍ത്തി. അവിടെ ലോക്കപ്പൊന്നും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആദ്യം സമാധാനിച്ചിരിക്കുകയായിരുന്നു. പക്ഷെ, എന്റെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. ആ റൂമിലേക്ക് കയറിവന്ന നാലഞ്ച് പോലീസുകാര്‍ എന്നെ കുടഞ്ഞെറിഞ്ഞു. ഞാനിന്നുവരെ കേട്ടിട്ടില്ലാത്ത അസഭ്യവര്‍ഷത്താല്‍ അവര്‍ എന്റെ കാതുകളെ മരവിപ്പിച്ചു. ഒരു പേ പിടിച്ച തെരുവ് നായയെ കൊല്ലാനായി തല്ലുന്നത് പോലെ അവര്‍ എന്നെ ആക്രമിച്ചു. അവരുടെ കൈക്കരുത്തില്‍ എന്റെ ദേഹം ചുവന്നു തടിച്ചു. മുഖത്ത് നീരുവന്ന് വീര്‍ത്തു. പേരിന് മാത്രമായിരുന്നു ചോദ്യം ചെയ്യല്‍. കാരണം അവര്‍ക്ക് ശാസ്ത്രം എന്ന് പറഞ്ഞാല്‍ തെറിശാസ്ത്രമായിരുന്നു. അവര്‍ക്ക് വേണ്ടത് അവര്‍ പ്രതീക്ഷിക്കുന്ന, അവരുണ്ടാക്കിയെടുത്ത ഉത്തരങ്ങള്‍ മാത്രമായിരുന്നു. യൂനിഫോമിലല്ലാത്ത ആ ഉദ്യോഗസ്ഥര്‍ പോലീസുകാരായിരുന്നോ, ഐ ബി ഉദ്യോഗസ്ഥരായിരുന്നോ, വാടകയ്‌ക്കെടുത്ത ഗുണ്ടകളായിരുന്നോ ഒന്നും എനിക്കറിയില്ല, ഇന്നും. സഹിക്കവയ്യാത്ത ഒരു ഘട്ടത്തില്‍ നിങ്ങളാരാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മര്‍ദ്ദനത്തിന്റെ പുതിയ സാങ്കേതിക വിദ്യകള്‍ അവര്‍ എന്നില്‍ പരീക്ഷിച്ചു.

തൊണ്ടയില്‍ വെള്ളമില്ല. കുടിച്ചിറക്കാന്‍ എന്നില്‍ ഉമിനീര്‍ പോലുമുണ്ടായിരുന്നില്ല. ഒരു ഗ്ലാസ് വെള്ളത്തിന് യാചിച്ചു. ഒരു പോലീസുകാരന്‍ എന്നെ ചവിട്ടി നിലത്തിട്ടു. ഒരു തുള്ളിവെള്ളം പോലും നീ അര്‍ഹിക്കുന്നില്ല എന്ന് എന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പി. വീണിടത്ത് നിന്ന് കൈകള്‍കുത്തി എഴുനേല്‍ക്കാന്‍ ശ്രമിച്ചു. കാലുകള്‍ക്ക് എന്നെ താങ്ങിനിര്‍ത്താന്‍ കഴിയുന്നില്ല. ഒന്ന് ഇരിക്കാന്‍ ഒരു കസേര തരുമോ? എന്റെ ചോദ്യം കേട്ട് വല്ലാത്തൊരു ഭാവത്തോടെ ഒരു പോലീസുകാരന്‍ എന്നോട് പറഞ്ഞു: “ഈ രാജ്യത്ത് നിനക്കൊരു കസേരയില്ല. കാരണം നീയോരു ചാരനാണ്. രാജ്യത്തെ വിറ്റുതിന്ന ഏറ്റവും നീചനായ മനുഷ്യന്‍.” ആ നിമിഷം വരെ ഇവരുടെ ചോദ്യം ചെയ്യലില്‍, എനിക്ക് നീതി നിഷേധിക്കുന്നതില്‍, എന്നെ തെറ്റിദ്ധരിക്കുന്നതില്‍, എന്നെ മോശക്കാരനാക്കി വ്യാഖ്യാനിക്കുന്നതില്‍, എന്നെ മര്‍ദ്ദിക്കുന്നതില്‍ ഞാന്‍ വേദനിച്ചിരുന്നു. പലപ്പോഴും ആത്മാവിന്റെ വേദന എന്റെ കണ്ണുകളിലൂടെ പൊട്ടിയോഴുകിയിരുന്നു. ചിലപ്പോഴൊക്കെ എന്നെക്കൊണ്ടാവും പോലെ പ്രതിഷേധിച്ചിരുന്നു. ഇനി അതിന്റെ ആവശ്യമില്ല എന്ന് എനിക്ക് അപ്പോള്‍ ബോധ്യം വന്നു. ഇവര്‍ക്കാവശ്യം ഒരു ചാരനെയാണ്. ഒരു രാജ്യദ്രോഹിയെയാണ്. ഞാന്‍ അതാണോ എന്ന് തെളിയിക്കലല്ല, ഞാന്‍ അതാണെന്ന് സ്ഥാപിക്കുകയാണ്, വരുത്തി തീര്‍ക്കുകയാണ്, പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്റെ വേദനകള്‍ ഇല്ലാതായി. ഒരു തരം കരുത്തിലേക്ക് അപ്പോഴാണ് ഞാന്‍ ഉയര്‍ന്നത്.

മനസില്‍ വല്ലാത്തൊരു പ്രതിരോധശേഷി വന്ന് നിറഞ്ഞു. പിന്നീട് ഞാന്‍ കസേരയ്ക്ക് ചോദിച്ചില്ല, എനിക്കവരുടെ ദാഹജലവും ആവശ്യമില്ലായിരുന്നു. ഒരു ഭക്ഷണവും കഴിക്കാതെ, ചുണ്ടുനനക്കാന്‍ പോലും വെള്ളം ലഭിക്കാതെ, ഉറക്കവും ഉണര്‍ച്ചയും ഇല്ലാത്ത മണിക്കൂറുകള്‍ പിറകോട്ടോടി. പുതിയ പലരും എന്റെയരുകിലേക്ക് വന്നു. പുതിയ രീതികളില്‍ ഈണങ്ങളില്‍ അസഭ്യവര്‍ഷങ്ങള്‍ നടത്തി. ഒരടിയോ ചവിട്ടോ ഉപഹാരമായി നല്‍കി. ജീവന്‍ എന്നില്‍ നിന്ന് അകന്ന് പോവുന്നത് പോലെ തോന്നിയ ഏതോ ഒരു നിമിഷത്തില്‍ ഒരു മനുഷ്യന്‍ അരികിലേക്ക് വന്നു. വെള്ളം വേണോ എന്ന് ചോദിച്ചു. വേണ്ടെന്ന് തലക്കുലുക്കി. കുഴഞ്ഞുപോവുന്ന നാവുകൊണ്ട് അയാളോട് പറഞ്ഞു; "ഞാന്‍ ഈ രാജ്യത്ത് വെള്ളവും ഇരിപ്പിടവും ഇല്ലാത്തവനാണ്..." ഒരുവിജയിയെ പോലെ അയാള്‍ ചിരിച്ചു. "അത് നിങ്ങള്‍ സമ്മതിക്കുന്നു അല്ലേ"? എന്ന് പറഞ്ഞുകൊണ്ട് എന്നെ നോക്കി. എന്റെ സങ്കടമുഖത്തില്‍ ഏറ്റവും ഭംഗിയുള്ള ഒരു ചിരി ഞാന്‍ വിരിയിച്ചു. ഞാന്‍ പോരാട്ടം തുടങ്ങുകയായിരുന്നു.

· ഈ സമയത്തൊന്നും അന്വേഷണ സംഘത്തിന്റെ മേധാവിയും എ ഡി ജി പിയുമായ സിബിമാത്യു താങ്കളുടെ അടുത്തേക്ക് വന്നിരുന്നില്ലേ? ചോദ്യം ചെയ്യാനായി താങ്കളെ വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടില്ലേ?

എ ഡി ജി പി സിബിമാത്യു അപ്പോഴൊന്നും വന്നില്ല. അവര്‍ എന്റെ നാവില്‍ അവരുടെ ഉത്തരം തിരയുകയായിരുന്നു. അതിന് ഒരു എ ഡി ജി പി വരേണ്ട കാര്യമില്ലല്ലോ. മര്‍ദ്ദനോപകരണങ്ങള്‍ പോലുള്ള പോലീസുകാര്‍ മാത്രം മതിയല്ലോ. അപ്പോഴേക്കും ഞാന്‍ വല്ലാത്തൊരവസ്ഥയിലേക്ക് എത്തിയിരുന്നു. മരണം മുന്നിലെത്തി എന്ന് എനിക്ക് തോന്നി. ചുവരില്‍ ചാരി വെച്ച ഒരു റോക്കറ്റ് പോലെ, മരണത്തിനായുള്ള കൗണ്ട് ഡൗണ്‍ കേട്ട് ഞാന്‍ നിന്നു. നാവ് തൊണ്ടയ്ക്കുള്ളിലേക്ക് പിന്‍വാങ്ങി. കണ്ണുകള്‍ പ്രകാശത്തെ മനസിലാക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് നിശ്ചേതരായി. കാലുകളില്‍ ഓരോ നിമിഷവും വലുതാകുന്ന മന്ത് പോലെ നീര് കെട്ടി വീര്‍ത്തു. സിമന്റ് തറയുടെ തണുപ്പ് ഇരച്ച് മുകളിലേക്ക് കയറുന്നു. ശരീരത്തിലെ ചൂടിന്റെ അവസാനത്തെ കണികയും വിടപറഞ്ഞ് ഇറങ്ങിപോകുന്നു. എനിക്ക് മനസിലായി. അത് മരണത്തിന്റെ വരവാണ്.

ഞാന്‍ ഒരു ചാരനായി മരിക്കാന്‍ പോകുന്നു. നാളെ എന്റെ മകന്‍ അറിയപ്പെടുക ചാരന്റെ മകനെന്നാവും. എന്റെ ഭാര്യയെ നോക്കി ലോകം പരിഹസിക്കും. എന്റെ കൊച്ചുമക്കളെ കൂട്ടുകാര്‍ കളിയാക്കും. ചാരന്‍, ചാരന്‍. പാടില്ല. അത് പാടില്ല. ഉടലില്‍ അവശേഷിക്കുന്ന ജീവന്റെ അവസാനത്തെ കണികയെ പോകാന്‍ അനുവദിക്കാതെ ഞാന്‍ ഇറുകെ പിടിച്ചു. എനിക്ക് മരിക്കാന്‍ പറ്റില്ല. എനിക്കീ മേല്‍വിലാസത്തില്‍ മരിക്കാന്‍ പറ്റില്ല. അപ്പോഴേക്കും ഞാന്‍ കുഴഞ്ഞ് വീണിരുന്നു. ബോധം മുഴുവന്‍ ചോര്‍ന്ന് പോയിരുന്നില്ല. അതിനെ അങ്ങനെ ഒളിച്ചോടാന്‍ ഞാന്‍ സമ്മതിച്ചില്ല. എന്റെ അരികിലേക്ക് ആരൊക്കെയോ ഓടിവന്നു.

ആരോ അടുത്തുള്ള ആശുപത്രിയില്‍ നിന്ന് ഒരു ഡോക്ടറെ കൊണ്ടുവന്നു. ബാറ്ററി തീര്‍ന്ന റേഡിയോയില്‍ നിന്ന് ശബ്ദം വലിഞ്ഞു കേള്‍ക്കുന്നതുപോലെ അവരുടെ സംസാരം എനിക്കറിയാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍ പരിശോധനക്കിടയില്‍ അവിടെയുള്ള മറ്റുദ്യോഗസ്ഥരോട് സംസാരിക്കുന്നുണ്ട്. പൂജപ്പുര കൃഷ്ണ ക്ലിനിക്കിലെ ഡോ. സുകുമാരനാണ്. എന്റെ ശരീരത്തില്‍ ഇനിയൊന്ന് തലോടിയാല്‍ എന്റെ ജീവന്‍ ഇല്ലാതാകും എന്ന് ഡോക്ടര്‍ അവരോട് ആവര്‍ത്തിക്കുന്നു. ചത്തുപോയാല്‍ പൊല്ലാപ്പാവുമെന്ന് അവര്‍ ഭയത്തോടെ പിറുപിറുക്കുന്നത് എനിക്കും കേള്‍ക്കാമായിരുന്നു. പിന്നീടുള്ള രണ്ട് ദിവസം എനിക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നില്ല.
കിടപ്പില്‍ നിന്ന് തലപൊക്കാന്‍ കരുത്ത് വന്നപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് എ ഡി ജി പി സിബിമാത്യുവിനെ തിരക്കി. എന്റെ ആവശ്യപ്രകാരം അദ്ദേഹമെന്നെ കാണാനെത്തി. രണ്ട് മിനിട്ട് നേരത്തെ കൂടിക്കാഴ്ച! രണ്ട് സംഭാഷണങ്ങള്‍. “മിസ്റ്റര്‍ നമ്പി നാരായണന്‍ താങ്കള്‍ ഇത് ചെയ്യരുതായിരുന്നു”. ഞാന്‍ തിരികെ അദ്ദേഹത്തോട് ചോദിച്ചു; “ഞാനിത് ചെയ്യുമെന്ന് സര്‍ കരുതുന്നുണ്ടോ?” എ ഡി ജി പി സിബിമാത്യു എന്നോട് മറുപടിയൊന്നും പറഞ്ഞില്ല. മടങ്ങിപ്പോയി.

ആ ഇരുട്ടുമുറിയില്‍ എനിക്കൊരു കസേര അനുവദിച്ചു. എന്നെ ചോദ്യം ചെയ്യുകയാണ്. മുറിയുടെ മധ്യഭാഗത്ത് ഒരു കസേരയില്‍ ഒരു ടെലിഫോണ്‍ വെച്ചിട്ടുണ്ട്. എന്നെ ഇടിച്ച ഇടിയന്‍ കര്‍ത്താമാര്‍ പോയി ആ ഫോണ്‍ പരിശോധിക്കുന്നു. ഫോണിന്റെ റിസീവറില്‍ ഘടിപ്പിച്ച മൈക്കിലൂടെ അവര്‍ എന്റെ സംഭാഷണങ്ങള്‍ റിക്കാര്‍ഡ് ചെയ്യുകയാണെന്ന് എനിക്ക് മനസിലായി. അവരോട് സഹതാപം തോന്നി. ലോകത്തിലെ ഏറ്റവും ആധുനിക ടെക്‌നോളജികള്‍ കാണാനും പഠിക്കാനും കഴിഞ്ഞ ഒരു ശാസ്ത്രജ്ഞനായ എന്നെ അവര്‍ എങ്ങിനെയാണ് വിലയിരുത്തുന്നത് എന്നതില്‍ ഞാന്‍ ആത്മാര്‍ത്ഥമായും സഹതപിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിലും യുക്തി മാറി നിന്നു. ഒരു കാര്യം മനസിലായി. പോക്കറ്റടിക്കാരനോട് കട്ടെടുത്ത പേഴ്‌സ് എവിടെ ഒളിച്ചുവെച്ചു എന്ന് ചോദിക്കുന്നതില്‍ നിന്നുപരിയായി അവര്‍ക്ക് എന്നോട് ഒന്നും ചോദിക്കാന്‍ ഇല്ലായിരുന്നു. ഒന്നും. അത് കഴിഞ്ഞപ്പോള്‍ സിബിഐക്ക് കൈമാറി.

കിടപ്പില്‍ നിന്ന് തലപൊക്കാന്‍ കരുത്ത് വന്നപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് എ ഡി ജി പി സിബിമാത്യുവിനെ തിരക്കി. എന്റെ ആവശ്യപ്രകാരം അദ്ദേഹമെന്നെ കാണാനെത്തി. രണ്ട് മിനിട്ട് നേരത്തെ കൂടിക്കാഴ്ച! രണ്ട് സംഭാഷണങ്ങള്‍. “മിസ്റ്റര്‍ നമ്പി നാരായണന്‍ താങ്കള്‍ ഇത് ചെയ്യരുതായിരുന്നു”. ഞാന്‍ തിരികെ അദ്ദേഹത്തോട് ചോദിച്ചു; “ഞാനിത് ചെയ്യുമെന്ന് സര്‍ കരുതുന്നുണ്ടോ?” എ ഡി ജി പി സിബിമാത്യു എന്നോട് മറുപടിയൊന്നും പറഞ്ഞില്ല. മടങ്ങിപ്പോയി.

· സിബിഐയുടെ ചോദ്യം ചെയ്യലും പോലീസ്-ഐബി രീതിയില്‍ തന്നെയായിരുന്നോ? സിബിഐ എവിടെ വെച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത്?

ഡിസംബര്‍ 5നാണ് എന്നെ പള്ളിപ്പുറത്തെ ഗസ്റ്റ്ഹൗസില്‍ എത്തിച്ച് സിബിഐക്ക് കൈമാറുന്നത്. അന്ന് അവര്‍ എന്നെ ചോദ്യം ചെയ്തു. പോലീസ് കസ്റ്റഡിയിലേതുപോലെയായിരുന്നില്ല അവരുടെ സമീപനം. ഒരു മനുഷ്യനാണ് എന്ന പരിഗണന അവര്‍ നല്‍കി. ശാസ്ത്രജ്ഞന്‍ എന്നതിന്റെ അര്‍ത്ഥവും അവര്‍ക്ക് അറിയാമായിരുന്നു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി. എന്റെ റിമാന്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്ത് എറണാകുളത്തേക്ക് കൊണ്ടുപോയി. അവിടെ സിബിഐ കോടതിയില്‍ ഹാജരാക്കിയശേഷം അവിടെ നിന്ന് കസ്റ്റഡിയില്‍ വാങ്ങി മദ്രാസിലെ മല്ലികയിലെ സിബിഐ ക്യാമ്പിലേക്ക് കൊണ്ടുപോയി. രാജധാനി എക്‌സ്പ്രസില്‍ സിബിഐ ഉദ്യോഗസ്ഥരുടെ കൂടെ മദ്രാസിലേക്ക് പോവുമ്പോള്‍ എന്റെ ജീവിതത്തെ ഒരുഫ്‌ളാഷ്ബാക്ക് പോലെ ഓര്‍ത്തെടുക്കുകയായിരുന്നു. ഒരാഴ്ചമുമ്പ് വരെ ഞാന്‍ എന്റെ രാജ്യത്തിന് ആരായിരുന്നു? ഇപ്പോള്‍ ഞാന്‍ ആരാണ്? ഒരാളുടെ ജീവിതത്തിലും ഇത്തരം ഒരു ദുരന്തം ഉണ്ടാവരുത്.

1966 സെപ്തംബര്‍ മുതല്‍ 1994 നവമ്പര്‍ വരെയുള്ള മൂന്ന് പതിറ്റാണ്ട് കാലത്തെ എന്റെ ജീവിതം വീടിന് വേണ്ടിയായിരുന്നില്ല. ഭാര്യക്കും മക്കള്‍ക്കും വേണ്ടിയായിരുന്നില്ല. എന്റെ രാജ്യത്തിന് വേണ്ടിയായിരുന്നു. ഭാര്യയോടും മക്കളോടുമൊപ്പം ചിലവഴിച്ചതിനേക്കാളേറെ സമയം ഞാന്‍ എന്റെ പ്രൊഫഷണല്‍ ലൈഫിന് വേണ്ടി മാറ്റിവെച്ചു. രാജ്യത്തിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഞാന്‍ ജീവിച്ചു. പ്രയത്‌നിച്ചു. 28 വര്‍ഷത്തെ ഔദ്യോഗിക ജീവിതം കൊണ്ട് നേടിയതെല്ലാം ഇവിടെ തകര്‍ന്നുവീണിരിക്കുന്നു. ഇനി എനിക്കൊരു സ്വപ്നവും കാണാന്‍ സാധിക്കില്ല. എന്നെ അവര്‍ കൊന്നിരിക്കുന്നു. സര്‍ഗാത്മകമായ ശാസ്ത്രീയാന്വേഷണങ്ങള്‍ക്കുള്ള എന്റെ തലച്ചോറിന്റെ ചോദനയെ അവര്‍ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കിയിരിക്കുന്നു.

· ഡിസംബര്‍ ഏഴാം തിയ്യതി മുതല്‍ താങ്കള്‍ മല്ലികായില്‍ സി ബി ഐ കസ്റ്റഡിയില്‍ ആയിരുന്നല്ലൊ. അവിടെ നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുന്നുണ്ടോ?

മല്ലികായിലെ ക്യാമ്പ് ഒരു പഴയ കൊട്ടാരമാണ്. ഹൈടെക് സുരക്ഷാസംവിധാനങ്ങളുള്ള ഒരു സ്ഥലം. വലിയ കാര്‍ക്കശ്യതകളൊന്നുമില്ലാത്ത ഒരിടം. കോട്ടമതിലുകള്‍ ചുറ്റുമുണ്ട്. വല്ലാത്തൊരന്തരീക്ഷം. രാജീവ്ഗാന്ധിയുടെ കൊലപാതകക്കേസിലെ പ്രതികളെ ചോദ്യം ചെയ്തതും മല്ലികായില്‍ വെച്ചാണ്. കാര്‍ത്തികേയന്‍, അരുണ്‍ഭഗത്ത് എന്നീ സിബിഐ ഓഫീസര്‍മാരാണ് ഇവിടെ എന്നെ ചോദ്യം ചെയ്തത്. പള്ളിപ്പുറത്തെ ഗസ്റ്റ്ഹൗസിലെ ക്യാമ്പില്‍ വെച്ച് ചോദ്യം ചെയ്യല്‍ ആരംഭിക്കുമ്പോള്‍ തന്നെ സിബിഐക്ക് മാന്യമായ ഒരു രീതിയുണ്ടായിരുന്നു. തങ്ങളുടെ ഐഡിന്റിറ്റി കാര്‍ഡ് പ്രദര്‍ശിപ്പിച്ച് പരിചയപ്പെടുത്തിക്കൊണ്ടാണ് അവര്‍ എന്നോട് സംസാരിച്ചത്. സംഭാഷണങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്ന വിവരവും മുന്‍കൂട്ടി എന്നോട് പറഞ്ഞിരുന്നു. അവര്‍ക്ക് സത്യമായിരുന്നു അറിയേണ്ടിയിരുന്നത്.

· കേരളത്തിലെ പോലീസ് താങ്കളോട് ചോദിച്ച ചോദ്യങ്ങള്‍ സിബിഐ ആവര്‍ത്തിക്കുകയുണ്ടായോ?

ഇല്ല. കേരളത്തിലെ പോലീസ് എന്നോട് ചോദിച്ച ഒരു ചോദ്യം പോലും സി ബി ഐ ആവര്‍ത്തിച്ചില്ല. എന്തിനാണ് ചാരപ്പണി ചെയ്തത്? എത്രരൂപ കിട്ടി? അവിടെവെച്ച് കിട്ടി? എന്തൊക്കെയാണ് കൈമാറിയത്? എന്നീ ചോദ്യങ്ങളില്‍ മാത്രമാണ് കേരള പോലീസ് ഊന്നിയത്. പോലീസിന് ഈ കാര്യം നടന്നോ, ഇങ്ങനെയൊരു രഹസ്യകൈമാറ്റത്തിന് സാധ്യത ഉണ്ടോ? പ്രസക്തിയുണ്ടോ എന്നതൊന്നും അറിയേണ്ടിയിരുന്നില്ല. അങ്ങനെ ചോദ്യം ചെയ്യാന്‍ മാത്രം വിവേകവും വിവരവുമുള്ള ആരും പോലീസ് സംഘത്തിലുണ്ടായിരുന്നില്ല. എന്നെ അടിച്ചവര്‍ തന്നെയാണ് ചോദ്യം ചെയ്തത് എന്നതില്‍ നിന്ന് അവരുടെ നിലവാരം അളക്കാന്‍ സാധിക്കും. പക്ഷെ. സിബിഐക്ക് മുന്‍വിധിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, അവര്‍ അതീവഗൗരവത്തോടടെയാണ് ഈ കേസിനെ സമീപിച്ചത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ വിജയരാമറാവു, പി എന്‍ ശര്‍മ, പി എം നായര്‍, എം എല്‍ ശര്‍മ, പി സി ശര്‍മ, അശോക് കുമാര്‍, സക്‌സേന എന്നീ ഏഴ് ഐ പി എസ് ഓഫീസര്‍മാര്‍ ഒരുമിച്ച് വരുന്നുണ്ട്. ഒരു മേശക്ക് ചുറ്റും ഇവര്‍ ഇരുന്ന് ചോദ്യം ചെയ്യുകയാണ്. കുറ്റം ചെയ്തവന്‍ ആണെങ്കില്‍ അപ്പോള്‍ പിടിക്കപ്പെടും. ഒന്നും ഒളിച്ചുവെക്കാന്‍ സാധിക്കില്ല. അവര്‍ക്ക് അറിയാത്ത വിഷയങ്ങളൊന്നുമില്ല. സാങ്കേതിക മേഖലകളെ കുറിച്ചും അവര്‍ക്ക് അറിവുണ്ട്. ശാസ്ത്രം നന്നായി കൈകാര്യം ചെയ്യുന്നു. യുക്തിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു. അവര്‍ക്ക് കൃത്യമായ മറുപടി ആവശ്യമുണ്ട്. അതിലൂടെയാണ് അവര്‍ സത്യത്തെ ചികഞ്ഞെടുക്കുന്നത്. ഞാന്‍ പറയുന്നത് അവര്‍ക്ക് മനസിലായി. എന്റെ നിരപരാധിത്വവും.

· മല്ലികായിലെ സി ബി ഐ കസ്റ്റഡിയില്‍ നിന്നും താങ്കളെ കൊണ്ടുപോയത് എങ്ങോട്ടാണ്?

തിരികെ എറണാകുളത്തേക്ക്. കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടു. എറണാകുളം സബ്ജയിലില്‍. ഒരു ദിവസം. അടുത്ത ദിവസം അവിടെ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

സകല പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മഹത്യ എന്ന ഉത്തരത്തിലേക്ക് എപ്പോഴെങ്കിലും മനസ് പതറിയോ?

ഒരിക്കല്‍ ആലോചിച്ചു. പക്ഷെ, ഞാന്‍ മരിച്ചാല്‍ എന്താണ് നിങ്ങള്‍ പറയുക? പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ മരിച്ചു എന്ന് പറയുമോ? ഇല്ല. ഒരു ചാരന്‍ മരിച്ചു. രാജ്യദ്രോഹി മരിച്ചു എന്ന് പറയും. എന്നെ മരണത്തിന് ശേഷവും വേട്ടയാടും. എന്റെ കുടുംബത്തെ അപഹസിക്കും. എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണമായിരുന്നു. ചാരകേസിലൂടെ ഐ എസ് ആര്‍ ഒയെ തകര്‍ത്ത് എന്റെ രാജ്യത്തിന് വരുത്തിയ ഭീമമായ നഷ്ടം എനിക്ക് വിളിച്ച്പറയണം. യഥാര്‍ത്ഥത്തില്‍ ചാരകേസുണ്ടാക്കാന്‍ പരിശ്രമിച്ച രാജ്യദ്രോഹികള്‍ക്ക് ശിക്ഷവാങ്ങിച്ചുകൊടുക്കാന്‍ എനിക്ക് പൊരുതണമായിരുന്നു. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്തില്ല.

· വിയ്യൂര്‍ ജയിലിലെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു? ജയിലധികൃതരുടെ ഭാഗത്ത് നിന്ന് പോലീസിന്റെ സമീപനം തന്നെയാണോ ഉണ്ടായിരുന്നത്? തടവുകാര്‍ താങ്കളെ കോര്‍ണര്‍ ചെയ്‌തോ?

ഇല്ല. അങ്ങനെയൊന്നുമുണ്ടായില്ല. പുറം ലോകത്തെക്കാള്‍ നല്ലതായിരുന്നു ജയിലനുഭവങ്ങള്‍. പുറത്ത് ഞാന്‍ ചാരനായിരുന്നു. പത്രങ്ങള്‍ എഴുതിപിടിപ്പിച്ച നുണകള്‍ വിശ്വസിച്ച് എന്നെ പരിഹസിക്കാന്‍, എനിക്കെതിരെ ആക്രോശിക്കാന്‍ കൂടിയ ആള്‍ക്കൂട്ടമായിരുന്നു എവിടെയും. പക്ഷെ, ജയിലിനകത്ത് മിക്കവര്‍ക്കും ചാരക്കേസ് കള്ളക്കേസാണെന്ന് അറിയാമായിരുന്നു. ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും ഇത് കള്ളക്കേസാണെന്ന് മനസിലായിരുന്നു. അതിനാല്‍ വളരെ നല്ല രീതിയിലാണ് അവര്‍ പെരുമാറിയത്. മനുഷ്യത്വത്തോടെ.

വിയ്യൂര്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പുറത്ത് വാര്‍ത്തകളുടെ ഭൂകമ്പമുണ്ടാവുന്നുണ്ട്. പക്ഷെ, ജയിലില്‍ ന്യൂസ് പേപ്പര്‍ തരില്ലായിരുന്നു. ശിവാനന്ദന്‍ എന്ന അസിസ്റ്റന്റ് ജയിലറാണ് ആ സമയത്ത് കരുണയോടെ ഇടപെട്ടത്. ഓരോ ദിവസവും എന്റെ കേസിനെ പറ്റിയുള്ള വാര്‍ത്തകളുടെ വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞുതരും. സെല്ലിനകത്തേക്ക് നോക്കി ശിവാനന്ദന്‍ എന്നെ ആശ്വസിപ്പിക്കും. വിഷമിക്കരുത് എന്ന് ആവര്‍ത്തിക്കും. അത്തരത്തിലുള്ള ആശ്വാസങ്ങള്‍ മരുഭൂമിയില്‍ കിട്ടുന്ന നീരുറവ പോലെയായിരുന്നു. ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ എന്നീ ജയിലര്‍മാരും ഓര്‍മയില്‍ നിറയുന്നുണ്ട്. അവരൊക്കെ നന്‍മ ചുരത്തിയ മനുഷ്യരായിരുന്നു.

ജയിലില്‍ ശിക്ഷിക്കപ്പെട്ട പലരെയും പരിചയപ്പെട്ടിട്ടുണ്ട്. വിയ്യൂര്‍ ജയിലിലേക്ക് കയറുമ്പോള്‍ റിപ്പര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയെ യാദൃശ്ചികമായി കണ്ടു. അദ്ദേഹം എന്നെ പേരുചൊല്ലി വിളിച്ചു. ഞാന്‍ അത്ഭുതപ്പെട്ടുനില്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞു. “വാര്‍ത്തകള്‍ വായിച്ചപ്പോള്‍ മനസിലായി സാറിനെ അവര്‍ കുടുക്കിയതാണ് എന്ന്. സാറ് പേടിക്കേണ്ട സത്യം എന്നായാലും പുറത്ത് വരും.” ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയില്‍ നിന്നുള്ള സ്വാന്ത്വനം കേട്ട് തരിച്ചുനിന്നു പോയി. പലപ്പോഴും റിപ്പര്‍ മനസിലേക്ക് തികട്ടിവരും.
ജയിലില്‍ നിന്ന് പരിചയപ്പെട്ട ആന്റണിയെയും മറക്കാന്‍ സാധിക്കില്ല. ഒരു ജീവപര്യന്തം തടവുകാരന്‍. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതാണ്. ആന്റണി നന്നായി പാടും. യേശുദാസിന്റെ അതേ സ്വരം. അദ്ദേഹത്തിന് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണ് ജയിലധികൃതര്‍ നല്‍കിയിരുന്നത്. കുറെയേറെ ഉത്തരവാദിത്വങ്ങള്‍ അധികൃതര്‍ അയാള്‍ക്ക് നല്‍കി. രാത്രി എല്ലാവരും കിടക്കുമ്പോള്‍ ആന്റണിയുടെ സെല്ലില്‍ നിന്നും പാട്ടുകള്‍ ഉയരും. ആന്റണിയുടെ മധുരമായ സ്വരത്തില്‍ അലിഞ്ഞായിരിക്കും മിക്കവാറും ദിവസങ്ങളില്‍ ഉറങ്ങുക. ആന്റണി ഒരാളെ കൊല്ലുമെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുമായിരുന്നില്ല. ഒരു ദിവസം ഞാന്‍ ചോദിച്ചു. എന്തിനായിരുന്നു കൊലപാതകം നടത്തിയത് എന്ന്. ആന്റണി ആ കഥ പറഞ്ഞു. അയാള്‍ കൊല നടത്തി എന്നത് സത്യമാണ്. പക്ഷെ, അത് മറ്റൊരാളുടെ പ്രേരണയുടെ പുറത്ത് ആയിരുന്നു. കൊല നടത്താന്‍ അയാളെ നിര്‍ബന്ധിതനാക്കി മാറ്റുകയായിരുന്നു. “ചെയ്തത് തെറ്റായിരുന്നു. ഞാന്‍ ഒരിക്കലും അത് ചെയ്യുമായിരുന്നില്ല. വിതുമ്പിക്കൊണ്ട് ആന്റണി പറഞ്ഞു. പിന്നീട് അയാള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോഴും എന്നെ അലട്ടുന്നത്. ജയില്‍മോചിതനായാല്‍ ഉടന്‍ തന്നെ ആന്റണി ജയിലിലേക്ക് തിരികെ വരുംപോലും തന്നെ കൊലപാതകിയാക്കിയ വ്യക്തിയെ കൊന്നശേഷം! ഞാന്‍ ജയില്‍ മോചിതനാവും മുമ്പേ ആന്റണി പുറത്തേക്ക് പോയി. യാത്രചോദിക്കാനായി വന്നപ്പോള്‍ ഞാന്‍ ആന്റണിയെ നോക്കി പറഞ്ഞു; "എല്ലാം മറക്കണം. ഇനി ഇങ്ങോട്ട് തിരികെ വരരുത്.." പക്ഷെ, ഒരു വല്ലാത്ത ചിരിയോടെ ആന്റണി എന്നോട് പറഞ്ഞു. “സാര്‍, നല്ലവനാണ്. സ്‌നേഹമുള്ളവനാണ്. എനിക്ക് തിരികെ വന്നേ കഴിയൂ...” ഇപ്പോഴും ആന്റണി എനിക്കൊരു നൊമ്പരമാണ്. ജയില്‍ മോചിതനായി ഇത്രയും കാലം കഴിഞ്ഞിട്ടും ചില രാത്രികളില്‍ ഞാന്‍ ആന്റണിയുടെ പാട്ട് കേള്‍ക്കും. കഞ്ചാവ് കേസില്‍ അകപ്പെട്ട് ജയിലില്‍ വന്ന ലക്ഷ്മണന്‍ എന്ന ചെറുപ്പക്കാരനെയും എനിക്ക് ഓര്‍മ വരുന്നു. അവന്‍ എപ്പോഴും സന്തോഷവാനാണ്. ചിരിച്ചും കളിച്ചും ജയിലില്‍ അങ്ങിങ്ങ് നടക്കും. തന്റെ ശിക്ഷ കഴിഞ്ഞ് സന്തോഷത്തോടെ ലക്ഷ്മണന്‍ പുറത്തേക്ക് പോയി. ഇനി തെറ്റിന്റെ പാതയിലൂടെ നടക്കില്ല എന്ന് ഞങ്ങളോടൊക്കെ പറഞ്ഞാണ് അവന്‍ പോയത്. ഒരിക്കലും ജയിലിലേക്ക് തിരിച്ചുവരില്ല എന്ന് പറഞ്ഞ്. പക്ഷെ, കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ തിരികെ വന്നു. പഴയതുപോലെ തന്നെ ശിക്ഷിക്കപ്പെട്ട്. പഴയ ചിരിയും കളിയുമൊന്നുമില്ല. ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു. പോലീസുകാര്‍ ഒരു കഞ്ചാവ് കേസ് അവന്റെ തലയില്‍ ചാര്‍ത്തി കൊടുത്തതാണ്. ഒരു മനുഷ്യന് തെറ്റുകള്‍ തിരുത്തി നല്ല ജീവിതത്തിലേക്ക് നടക്കാനുള്ള അവസരം എന്നന്നേക്കുമായി അടച്ചുകളഞ്ഞു.

സെല്ലിനകത്ത് കിടക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ഏകനായിരുന്നില്ല. എന്റെ കൂടെ ചാരകേസുമുണ്ടായിരുന്നു. അതിനെ പറ്റി ചിന്തിക്കാത്ത ഒരു നിമിഷം പോലുമുണ്ടായിട്ടില്ല. കള്ളക്കേസാണെന്ന് വ്യക്തമായി എനിക്കറിയാം. എവിടെയാണ് ഇതിന്റെ വാല്‍, എവിടെയാണ് ഇതിന്റെ തുമ്പ് എന്റെ മനസ് അതന്വേഷിച്ചുകൊണ്ടിരുന്നു. കേരള പോലീസിന്റെയും ഐ ബിയുടെ കള്ളക്കളി ഈ കേസിലുണ്ട്. സിബിഐയും റായും വസ്തുതകള്‍ മനസിലാക്കിയിട്ടുണ്ട്. എന്നാലും എന്തായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ടാവുക. വീടും കുടുംബവും ക്രയോജനിക്ക് എഞ്ചിനുമെല്ലാം എന്റെ മനസില്‍ നിന്ന് പോയ്മറഞ്ഞിരുന്നു. ചാരക്കേസിന്റെ കുരുക്കഴിക്കണം എന്നൊരു ചിന്ത മാത്രമേ എന്നില്‍ ജയില്‍വാസക്കാലത്ത് ഉണ്ടായിരുന്നുള്ളു. ജനുവരി 19ന് എനിക്ക് മുന്നില്‍ ജയിലിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു.

· ജയിലില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ എങ്ങനെയായിരുന്നു സ്വീകരണം?

വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതും ഒരനുഭവമായിരുന്നു. ഞങ്ങളെ പുറത്ത് വിടുന്ന കാര്യം എങ്ങനെയോ പത്രക്കാര്‍ അറിഞ്ഞു. അവര്‍ ജയിലിന് മുന്നില്‍ തമ്പടിച്ചിരിക്കുന്ന കാര്യം ജയിലധികൃതര്‍ മനസിലാക്കി. പത്രക്കാര്‍ ജയിലിനുമുന്നില്‍ കൂടി നിന്നപ്പോള്‍ സ്വാഭാവികമായി കുറച്ച് ജനങ്ങളും കൂടി. അവര്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് അറിയില്ലല്ലോ. അങ്ങനെ ജയിലിലെ ഒരു വാഹനത്തില്‍ കിടത്തിയാണ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയത്. തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ. അവിടെ ഇറങ്ങി. വീട്ടില്‍ നിന്നും ഞങ്ങളെ കൊണ്ടുപോകാന്‍ വന്നവരോട് നേരത്തെ കാത്തുനില്‍ക്കേണ്ട സ്ഥലം പറഞ്ഞിരുന്നു. അവിടെ നിന്നും ഞങ്ങളുടെ വണ്ടിയില്‍ വീട്ടിലേക്ക്. കൂടെ ഒരു പോലീസുകാരനും ഉണ്ടായിരുന്നു.

· അറസ്റ്റ്. ജയിലിലും പോലീസ്, സിബിഐ കസ്റ്റഡിയിലുമായി 50 ദിവസങ്ങളിലെ യാതന. ഒരു മനുഷ്യനും ആഗ്രഹിക്കാത്ത പരീക്ഷണ കാലം. 1995 ജനവരി 19ന് വീട്ടിലേക്ക് തിരികെയെത്തിയ താങ്കള്‍ കുറ്റക്കാരനല്ല എന്ന് സിബിഐ പറയുന്നത് 1996 മെയിലാണ്. അതുവരെ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും താങ്കളെ വ്യാഖ്യാനിക്കാം. വല്ലാതെ വിഷമിച്ച അനുഭവങ്ങള്‍ നാട്ടില്‍നിന്ന്, വീട്ടില്‍ നിന്ന് ഉണ്ടായിരുന്നോ?

ഒരിക്കലുമില്ല. വീട്ടുകാര്‍ക്കും എന്റെ വീടിന് പരിസരത്തുള്ളവര്‍ക്കും എന്റെ നിരപരാധിത്വം അറിയാമായിരുന്നു. അവര്‍ തകര്‍ന്നിരിക്കുന്ന എനിക്ക് ആശ്വാസം നല്‍കുന്ന രീതിയില്‍ കരുതലോടെ ഇടപെട്ടു. വീട്ടില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹം പലപ്പോഴും കണ്ണ് നനയിച്ചു. ഈ സ്‌നേഹം ഒരു ചാരനായി മുദ്രകുത്തപ്പെടുന്ന കാലം വരെ  ഞാന്‍ പല സന്ദര്‍ഭത്തിലും നിഷേധിച്ചിരുന്നല്ലൊ എന്നോര്‍ത്ത് വിമ്മിട്ടപ്പെട്ടു. ആ കാലത്ത് വീട്ടില്‍ തന്നെയായിരുന്നു.പുറത്തിറങ്ങുന്നത് എന്റെ കേസിന്റെ ചുരുളഴിക്കാനുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം. ചുറ്റുമുള്ള വീട്ടുകാര്‍ എനിക്ക് മോറല്‍ സപ്പോര്‍ട്ട് തന്നു. ചില അടുത്ത കൂട്ടുകാര്‍ എന്റെ ചുറ്റും ഞാനറിയാതെ കാവലിരുന്നു.

ഇപ്പോഴത്തെ കോടതി വിധിയില്‍ എനിക്ക് സന്തോഷമുണ്ട്. അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചല്ലോ. അവര്‍ സത്യം പുറത്ത് കൊണ്ടുവരും. നഷ്ടപരിഹാരമല്ല, എന്നെ കുടുക്കിയവര്‍ക്കെതിരായ നടപടിയാണ് ഏറെ ആഗ്രഹിച്ചത്. എന്നെ അവര്‍ ഒരു വ്യവഹാരിയാക്കി മാറ്റി. ഒരു ശാസ്ത്രജ്ഞന്റെ സ്വപ്നങ്ങള്‍ക്ക് പകരം എന്റെ മനസില്‍ അവര്‍ നിയമപുസ്തകത്തിലെ വകുപ്പുകള്‍ തുന്നിചേര്‍ത്തു. ഇവിടുത്തെ പോലീസും ഐ ബിയും കൂടി ചെയ്ത പാതകമാണ് എന്റെ ജീവിതം. എന്റെ കരിയര്‍.

· രാജ്യദ്രോഹിയായി, ചാരനായി മുദ്രകുത്തപ്പെട്ടപ്പോള്‍ എപ്പോഴെങ്കിലും മരണത്തെ ആഗ്രഹിച്ചിരുന്നോ? സകല പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മഹത്യ എന്ന ഉത്തരത്തിലേക്ക് എപ്പോഴെങ്കിലും മനസ് പതറിയോ?

ഒരിക്കല്‍ ആലോചിച്ചു. പക്ഷെ, ഞാന്‍ മരിച്ചാല്‍ എന്താണ് നിങ്ങള്‍ പറയുക? പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ മരിച്ചു എന്ന് പറയുമോ? ഇല്ല. ഒരു ചാരന്‍ മരിച്ചു. രാജ്യദ്രോഹി മരിച്ചു എന്ന് പറയും. എന്നെ മരണത്തിന് ശേഷവും വേട്ടയാടും. എന്റെ കുടുംബത്തെ അപഹസിക്കും. എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണമായിരുന്നു. ചാരകേസിലൂടെ ഐ എസ് ആര്‍ ഒയെ തകര്‍ത്ത് എന്റെ രാജ്യത്തിന് വരുത്തിയ ഭീമമായ നഷ്ടം എനിക്ക് വിളിച്ച്പറയണം. യഥാര്‍ത്ഥത്തില്‍ ചാരകേസുണ്ടാക്കാന്‍ പരിശ്രമിച്ച രാജ്യദ്രോഹികള്‍ക്ക് ശിക്ഷവാങ്ങിച്ചുകൊടുക്കാന്‍ എനിക്ക് പൊരുതണമായിരുന്നു. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്തില്ല.

· താങ്കള്‍ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞതിന് ശേഷം 1996 ജൂണ്‍ 1ന് താങ്കള്‍ തിരികെ ഐ എസ് ആര്‍ ഒയില്‍ ജോലിക്ക് കയറി. താങ്കളെ അവിടെ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ എന്തൊക്കെ ചുമതലകളാണ് വഹിച്ചിരുന്നത്? തിരികെ കയറുമ്പോള്‍ എന്ത് ചുമതലയാണ് ലഭിച്ചിരുന്നത്?

ഞാന്‍ ഐ എസ് ആര്‍ ഒയില്‍ നിന്ന് സസ്‌പെന്‍ഷനിലാവുമ്പോള്‍ സമാന്തരമായി കുറച്ചേറെ ചുമതലകള്‍ വഹിക്കുന്നുണ്ടായിരുന്നു. പി എസ് എല്‍ വി രണ്ടാംഘട്ടത്തിന്റെ പ്രോജക്ട് ഡയറക്ടര്‍, പി എസ് എല്‍ വി നാലാംഘട്ടത്തിന്റെ പ്രോജക്ട് ഡയറക്ടര്‍, പി എസ് എല്‍ വി അസോസിയേറ്റ് പ്രോജക്ട് ഡയറക്ടര്‍, ജി എസ് എല്‍ വി അസോസിയേറ്റ് പ്രോജക്ട് ഡയറക്ടര്‍, എല്‍ പി എസ് സി ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോജക്ട് ഡയറക്ടര്‍ ക്രയോജനിക് സ്റ്റേജ്. കൂടാതെ ജി എസ് എല്‍ വി മാനേജ്‌മെന്റ് കൗണ്‍സിലിലെ മെമ്പര്‍കൂടിയായിരുന്നു ഞാന്‍. ഈ ചുമതലകളെല്ലാം പിന്നീട് ഓരോരുത്തര്‍ക്ക് നല്‍കി. തിരികെ കയറുമ്പോള്‍ ഞാന്‍ പഴയ നമ്പിനാരായണന്‍ അല്ലായിരുന്നു. ഡയറക്ടര്‍ അഡ്വാന്‍സ് ടെക്‌നോളജി ആന്റ് പ്ലാനിംഗ് ആയാണ് ഞാന്‍ തിരികെ ജോലിയില്‍ കയറുന്നത്. ഐ എസ് ആര്‍ ഒ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍.

· താങ്കള്‍ക്ക് നേരത്തെയുണ്ടായിരുന്ന ചുമതലകളില്‍ പി എസ് എല്‍ വി രണ്ട്, പി എസ് എല്‍ വി നാല് എന്നിവ പൂര്‍ത്തിയാക്കി വിക്ഷേപണത്തിന് നല്‍കി. ക്രയോജനിക് പൂര്‍ത്തിയാക്കിയാല്‍ ജി എസ് എല്‍ വി എന്ന സ്വപ്നം സാക്ഷാത്കരിക്കാം. താങ്കള്‍ അതിലേക്ക് മുന്നേറുകയായിരുന്നു. അപ്പോഴാണ് ചാരകേസില്‍ കുടുങ്ങിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. ക്രയോജനിക് സാക്ഷാത്കരിച്ചുവരുന്നു. ഇപ്പോള്‍ താങ്കളെ നിരപരാധിയെന്ന് പരമോന്നത നീതിപീഠം വിധി കല്‍പ്പിച്ചു. ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ ഉത്തരവായി. രാജ്യത്തിന്‍റെ കുതിപ്പിനെ മുന്‍നിര്‍ത്തി ക്രയോജനിക് മുന്നേറ്റത്തിന് വേണ്ടി ഇനിയും പ്രയത്‌നിച്ചുകൂടെ?

ഞാന്‍ ക്രയോജനിക് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിക്കുമ്പോഴല്ലേ എന്നെ ചാരനെന്ന് മുദ്രകുത്തിയത്. എന്നെ ചാരനാക്കാന്‍ പ്രയത്‌നിച്ചവര്‍ ജയിച്ചല്ലോ. ഇനി ക്രയോജനികിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് ആവില്ല.  എന്നിലെ ശാസ്ത്രജ്ഞനെ കൊന്നവരോട് പറയു, ക്രയോജനിക് പൂര്‍ണ അര്‍ത്ഥത്തില്‍ വികസിപ്പിക്കാന്‍. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍. കോടികളുടെ നേട്ടം കൊയ്യാന്‍. എനിക്കെതിരെ മസാലക്കഥകള്‍ എഴുതി പിടിപ്പിച്ചവരോട് പറയൂ.

ഇപ്പോഴത്തെ കോടതി വിധിയില്‍ എനിക്ക് സന്തോഷമുണ്ട്. അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചല്ലോ. അവര്‍ സത്യം പുറത്ത് കൊണ്ടുവരും. നഷ്ടപരിഹാരമല്ല, എന്നെ കുടുക്കിയവര്‍ക്കെതിരായ നടപടിയാണ് ഏറെ ആഗ്രഹിച്ചത്. എന്നെ അവര്‍ ഒരു വ്യവഹാരിയാക്കി മാറ്റി. ഒരു ശാസ്ത്രജ്ഞന്റെ സ്വപ്നങ്ങള്‍ക്ക് പകരം എന്റെ മനസില്‍ അവര്‍ നിയമപുസ്തകത്തിലെ വകുപ്പുകള്‍ തുന്നിചേര്‍ത്തു. ഇവിടുത്തെ പോലീസും ഐ ബിയും കൂടി ചെയ്ത പാതകമാണ് എന്റെ ജീവിതം. എന്റെ കരിയര്‍.

എന്നെ മാത്രമല്ല ഇല്ലാതാക്കിയത്. ചാരക്കേസിന് ശേഷം ഐ എസ് ആര്‍ ഒയുടെ അന്തരീക്ഷം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭയവും വിശ്വാസമില്ലായ്മയും അവിടെ വാഴുന്നു. ലൈബ്രറി പോലും ആരും ഉപയോഗിക്കില്ല. ഒരു രേഖയും ആരും കൈയിലെടുക്കില്ല. എല്ലാവര്‍ക്കും ഭയമാണ്. ഭയത്തില്‍ നിന്ന് ഒരിക്കലും വിജയവും നേട്ടവും  ഉണ്ടാവില്ല. പരാജയം മാത്രമേ ഉണ്ടാവു. രാജ്യത്തെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.

14-Sep-2018

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More