സഹകരണ മേഖലയിൽ നടന്നത് ഓണക്കാലത്ത് റെക്കോർഡ് വില്പന. 312 കോടി രൂപയുടെ വിൽപ്പന നേട്ടമാണ് സഹകരണ മേഖല സ്വന്തമാക്കിയത്. കൺസ്യൂമർഫെഡിന് ലഭിച്ചത് 187 കോടി രൂപയാണ്. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിലൂടെ 125 രൂപയുടെ വിൽപ്പനയും നടന്നു.
കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണിയുടെ 187 കോടി രൂപയുടെ വിൽപ്പനയും നടത്തി. ഇങ്ങനെ 312 കോടി രൂപയുടെ വിൽപ്പന നടന്നു. ഓണ ചന്തകളിലൂടെ വിൽപ്പന നടത്തിയത് 339 രൂപയ്ക്ക് 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ്. മിൽമ, റെയ്ഡ്‌കോ, ദിനേശ് തുടങ്ങി സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾവഴി കഴിഞ്ഞു.
സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ച് ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പച്ചക്കറി ചന്തകൾ ഒരുക്കി. 9536.28 ടൺ അരി, 1139 ടൺ പഞ്ചസാര, 800 ടൺ ചെറുപയർ, 875 ടൺ ഉഴുന്ന്, 822 ടൺ കടല, 593 ടൺ വൻപയർ, 748 ടൺ തുവര, 604 ടൺ മുളക്, 357 ടൺ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വിൽപ്പന നടന്നതായി കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു.