ഹൈറിച്ച് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാറിന്റെ ഉത്തരവ്

ഹൈറിച്ച് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാറിന്റെ ഉത്തരവ്. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി ഉണ്ടായിരിക്കുന്നത്. നിലവിൽ ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് ആണ് നല്ലത് എന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍. ഇഡിയും കേസന്വേഷണം നടത്തുകയാണ്. 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിന്‍റെ മറവിൽ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളിൽ നിന്ന് ശേഖരിച്ച ഹൈറിച്ച് ഉടമകൾ ഒടിടി ഫ്ലാറ്റ് ഫോമിന്‍റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ ഉണ്ടായത്.

ഓഹരി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരിൽ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തൽ. ഏതാണ്ട് 12 ലക്ഷംത്തിലേറെ വരിക്കാർ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു.

08-Apr-2024