ഇന്ധനവില വർദ്ധനവിനെതിരെ ബുധനാഴ്ച ഇടതുമുന്നണിയുടെ പ്രതിഷേധം
അഡ്മിൻ
കൊവിഡ് രണ്ടാം തരംഗ വൈറസ് വ്യാപന ദുരന്തത്താല രാജ്യത്തെ പൊതു ജനം വലയുമ്പോൾ ഒരു കൂസലുമില്ലാതെയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നതെന്ന് സി.ഐ.ഐ.എം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ. വിജയരാഘവൻ. എണ്ണ കമ്പനികള്‍ നടത്തുന്ന ഈ ജനദ്രോഹത്തിനു കൂട്ടുപിടിച്ച് മോദി സർക്കാരും ബി.ജെ.പിയും കോടികളുടെ ലാഭമാണ് പ്രതിദിനം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനികളില്‍ നിന്നും പ്രതിഫലമായി കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുക്കുന്നത്. ഈ രീതിയിലുള്ള ഇന്ധന വില വര്‍ദ്ധന കൊള്ളയ്ക്കെതിരെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ ബുധനാഴ്ച 20 ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധിക്കുക.
മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പട്ടാപ്പകൽ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനവികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്നും വിജയരാഘവൻ വ്യക്തമാക്കി.