മരംമുറി ഉത്തരവ് ഇറക്കിയത് എല്ലാ വശങ്ങളും പരിശോധിച്ച്: ഇ. ചന്ദ്രശേഖരന്‍

എല്ലാ വശങ്ങളും പരിശോധിച്ചാണ് മരംമുറിക്കാന്‍ ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉത്തരവിന്റെ ഉത്തരവാദിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു. സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. രാജകീയ മരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞത്.

കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്.
ഒരു സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥര്‍ തടസമുണ്ടാക്കരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

04-Jul-2021