രാജ്യത്തെ റെയിൽ സംവിധാനങ്ങൾ വികസിക്കുന്നില്ല; കേന്ദ്രത്തിനെതിരെ ഇ ശ്രീധരൻ
അഡ്മിൻ
കേന്ദ്ര സർക്കാരിനെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. രാജ്യത്തെ റെയിൽ സംവിധാനങ്ങൾ വികസിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശ്രീധരൻ കേന്ദ്രത്തെ വിമർശിച്ചത്. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്, ആത്മനിർഭർ ഭാരത് എന്നീ പദ്ധതികളെയും പ്രശംസിച്ച് സംസാരിക്കുന്നതിനിടയിലാണ് രാജ്യത്തെ റെയിൽ സംവിധാനങ്ങൾ ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചത്.
ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാൻ സ്വീകരിക്കുന്ന മറ്റ് മാർഗങ്ങളും ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന രീതികളും, ഭക്ഷ്യസുരക്ഷയിൽ വരുത്തിയ വിലക്കയറ്റം, മാലിന്യ സംസ്കരണം എന്നതിൽ വേണ്ടത്ര പുരോഗമനം ഇന്ത്യക്കുണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ശുചിത്വം, വിദ്യാഭ്യാസം, പാർപ്പിടം, വെള്ളം, വൈദ്യുതി സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ മോദി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ശൃംഖലകളിലൊന്നായ റെയിൽവേ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും ശ്രീധരൻ പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്‍ വഴി പത്ത് കോടി ശൗചാലയങ്ങൾ രാജ്യത്ത് പുതിയതായി നിർമ്മിക്കാൻ മോദിക്ക് കഴിഞ്ഞു. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി ആയുധങ്ങളുടെ ഇറക്കുമതി കുറക്കുവാനും പദ്ധതികൾ വരുന്നുണ്ട്. എന്നാൽ സർക്കാർ റെയിൽവേയെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
റെയിൽവെ വകുപ്പിൽ റിക്രൂട്ട്‍മെന്‍റ്, പരിശീലനം റെയിൽവെ മാനേജ്മെന്‍റ്, സേവനങ്ങൾ തുടങ്ങിയ എല്ലാം ഇന്ത്യൻ റെയിൽവേ സർവീസ് എന്ന ഒറ്റ വകുപ്പിന് നൽകുന്നത് ഗുണം ചെയ്യില്ലെന്നും റെയിൽവേ ബോർഡ് പരിഷ്കരിച്ചതും പ്രത്യേക ബജറ്റ് ഒഴിവാക്കിയതും തിരിച്ചടികളായെന്നും ശ്രീധരൻ വ്യക്തമാക്കി.2008 ൽ കൊണ്ടുവന്ന ചരക്ക് ഇടനാഴിയുടെ നിർമാണം വീഡ്ഢിത്തരമായി പോയി. അതിനുപകരം ചരക്ക് ട്രെയിനുകൾ കൊണ്ടുവരണമായിരുന്നു. അന്ന് തന്നെ ഈ പദ്ധതിയെ താൻ എതിർക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും ഇടനാഴിയുടെ ജോലികൾ പൂർത്തിയായിട്ടില്ല. പദ്ധതികൊണ്ട് രാജ്യത്തിന് നേട്ടമൊന്നുമുണ്ടാവാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി വരുന്ന ജമ്മു കശ്മീരിലെ കത്ര-ബനിഹാലിൽ റെയിൽപാതയിലും അദ്ദേഹം അപാകതകൾ ചൂണ്ടിക്കാട്ടി. ഇത് വളരെ ചെലവേറിയ പദ്ധതിയാണ്. എന്നാൽ ഇത് നിലവിൽ വന്നാൽ മഞ്ഞു വീഴ്ച്ച കാരണം റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുമ്പോൾ പ്രയോജനകരമാകും. പക്ഷേ ഇത്തരമൊരു പദ്ധതി വൈകുന്നത് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു.'റെയിൽവേ ലൈനിന്റെ സാധ്യതയെക്കുറിച്ച് പഠിക്കുന്നതിന് 2014-ൽ ഹൈക്കോടതി നിയോഗിച്ച കമ്മീഷനിൽ ഞാനുമുണ്ടായിരുന്നു. തുരങ്കങ്ങൾ നിർമിക്കുന്നതാണ് കത്ര-ബനിഹാലിൽ റെയിൽപാതക്ക് നല്ലതല്ലെന്ന് ഞാൻ നിർദേശിച്ചിരുന്നു.
എന്നാൽ സർക്കാർ ഇത് മുഖവുരക്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഞാൻ ഇടപ്പെടുന്നുണ്ടെന്ന് ആരോപിച്ച് റെയിൽ മന്ത്രി പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. റെയില്‍വേ ഇഷ്ടമുള്ളത് ചെയ്യട്ടേ, അതിൽ ഇടപെടേണ്ടയെന്നാണ് അദ്ദേഹം പറഞ്ഞത്'. തന്റെ നിലപാട് മാറ്റാൻ അദ്ദേഹം പറഞ്ഞെന്നും ശ്രീധരൻ പറഞ്ഞു.
04-Jun-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ