ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് വീണ്ടും ആവര്‍ത്തിച്ച് കെ. സുധാകരന്‍
അഡ്മിൻ
ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് വീണ്ടും ആവര്‍ത്തിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ധീരജിന്റെ കുടുംബത്തെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല തന്റെ പരാമര്‍ശം. കേസിലെ പ്രതിയായ നിഖില്‍ പൈലിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ധീരജിന് കുത്തേറ്റത്. പോലീസിന് പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും സുധാകരന്‍ സ്വകാര്യ മാധ്യമമായ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
‘ഞാന്‍ ഈ പറഞ്ഞ വാക്ക് ഒരു കുടുംബത്തെയോ ആരെയെങ്കിലുമോ വേദനിപ്പിക്കാനല്ല. ഇരന്നുവാങ്ങിയ മരണമെന്ന് പറയാന്‍ എന്താണ് കാരണം? നിഖില്‍ പൈലി അവരെ വെട്ടാനോ കുത്താനോ വന്നവനല്ലല്ലോ. അവന്‍ എസ്.എഫ്.ഐയുടെ കുട്ടിയെ, ധീരജിനെ വെട്ടാനും കുത്താനും വന്നവനായിരുന്നെങ്കില്‍ ഓടേണ്ടല്ലോ?. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ. എതാണ്ട് ഒന്ന് -രണ്ടര കിലോമീറ്റര്‍ അവന്‍ ഓടിയില്ലേ? ഓടി അവന്‍ ക്ഷീണിച്ച് വീണില്ലേ. ആ വീണിടത്ത് വെച്ചല്ലേ ധീരജിന് കുത്തുകൊണ്ടതെന്നും സുധാകരൻ പറഞ്ഞു.