യുപിഎ ഭരിക്കുന്ന ജാർഖണ്ഡിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് അട്ടിമറി

യുപിഎ ഭരിക്കുന്ന ജാർഖണ്ഡിലും സമാനമായ ഗൂഢാലോചന നടക്കുമെന്നാണ് കോൺഗ്രസ് ഇപ്പോൾ ഭയപ്പെടുന്നത്. ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇതിന്റെ ഉദാഹരണമായാണ് കണക്കാക്കുന്നത്.
​പ്രധാന സംഭവവികാസങ്ങൾ. ഞായറാഴ്ച ജാർഖണ്ഡിൽനിന്നുള്ള കോൺഗ്രസ് എംഎൽഎമാർ പശ്ചിമ ബംഗാളിൽ വച്ച് പണവുമായി പിടിയിലായ സംഭവം ഇതിന്റെ സൂചനകൾ നൽകുന്നതാണ്.

മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി ജെഎംഎം നേതൃത്വം നൽകുന്ന സർക്കാരിനെ തകർക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. സഖ്യത്തിലെ ഏറ്റവും ചെറിയ കക്ഷിയാണ് കോൺഗ്രസ്. ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അടുത്തിടെയുണ്ടായ പ്രസ്താവനകളാണ് ഇത്തരത്തിൽ ആശങ്ക ഉയർത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയ്ക്ക് ശേഷം ജാർഖണ്ഡ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇത് ആവർത്തിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതെല്ലാം കൂട്ടിയെടുത്താണ് പാർട്ടി ഇത്തരത്തിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് എംഎൽഎമാർ അറസ്റ്റിലായിരിക്കുന്നത് അടുത്ത രാഷ്ട്രീയ ബന്ധമുള്ള തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിൽ നിന്നുമാണ്. എന്നാൽ, ബിജെപി ഭരിക്കുന്ന അസമിന്റെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഒരു കേന്ദ്ര മന്ത്രിയുമാണ് ജാർഖണ്ഡിലെ അട്ടിമറിശ്രമങ്ങൾക്ക് പിന്നിൽ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

അതേസമയം, ബിജെപി ഇത് ആദ്യമായല്ല സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുന്നത് എന്നും കോൺഗ്രസ് ആരോപിക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ ബിജെപി ഇതിനായി ഉപയോഗിക്കുന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപി നേതാക്കൾക്ക് സർക്കാരിനെ മറിച്ചിടുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയതിന് ചില ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങളെ പാടെ തള്ളുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ രാജസ്ഥാനും ഛത്തീസ്ഗഡും മാത്രമാണ്. ജാർഖണ്ഡും തമിഴ്നാടും സഖ്യകക്ഷിയായി മാത്രമാണ് കോൺഗ്രസിന്റെ സ്ഥാനം.

03-Aug-2022